മുംബൈ: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ അഞ്ച് വർഷത്തിനുശേഷം ഭവന വിപണിയിലെ പണമിടപാടുകളിൽ വന്ന കുറവ് 75-80 ശതമാനം വരെ. 2016ന് മുമ്പ് കള്ളപ്പണം വെളുപ്പിക്കാൻ വീട് വാങ്ങിയിരുന്നവർ ഇപ്പോൾ അത് നിർത്തി. ഇത്തരക്കാർ ഇപ്പോൾ അവ വാങ്ങുന്നത് അവർക്ക് സ്വന്തമായി വീട് വേണമെന്നതിനാലാണ്. കൂടാതെ, രാജ്യത്തെ ഭവന വിൽപ്പന പുതിയ വിതരണത്തേക്കാൾ കൂടുതലാണെന്നും അനറോക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു.
നോട്ട് നിരോധനത്തിന് മുമ്പുള്ള കാലയളവിൽ ഏഴ് പ്രമുഖ നഗരങ്ങളിലായി ഏകദേശം 16.15 ലക്ഷം ഭവന യൂണിറ്റുകൾ ആരംഭിച്ചു; അതിൽ ഏകദേശം 11.78 ലക്ഷം യൂണിറ്റ് വിൽപ്പനയണ്ടായി. എന്നാൽ നോട്ട് അസാധുവാക്കലിന് ശേഷമുളള അഞ്ച് വർഷത്തിനിടയിൽ വിൽപ്പന ഏകദേശം 10.37 ലക്ഷം യൂണിറ്റുകൾ ആയി കുറഞ്ഞു.
ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഭവന വിൽപന നടത്തുന്നത് സുതാര്യമായാണ്. നോട്ട് അസാധുവാക്കൽ മൂലം ഭവന നിർമ്മാണ മേഖലയുടെ ദുഷ്‌കരമായ യാത്ര ഇന്ന് സുഗമമായി. ഇന്ന്, ഭവന വിൽപ്പന നടക്കുന്നത് യഥാർത്ഥ ഡിമാൻഡ് കൊണ്ടാണ്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായല്ലെന്നും അനറോക്ക് റിസർച്ച് വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഇന്ത്യൻ ഭവനങ്ങളിലെ കള്ളപ്പണത്തിന്റെ ഉപയോഗം 75മുതൽ 80 ശതമാനം വരെ കുറഞ്ഞതായി അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു.
നോട്ട് അസാധുവാക്കലിന് ശേഷം, ഇന്ത്യൻ ഭവന വിൽപ്പന പുതിയ വിതരണത്തെ മറികടന്നതായി അനറോക്ക് റിസർച്ച് വെളിപ്പെടുത്തുന്നു. നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടായിരുന്നെങ്കിലും പിന്നീട് വിപണി അതിൽ നിന്ന് കരകയറി. പ്രഖ്യാപനത്തിന്റെ ആദ്യ വർഷത്തിനുള്ളിൽ വിപണിയിൽ പ്രതിസന്ധയുണ്ടായെങ്കിലും നെഗറ്റീവ് ആഘാതം കുറഞ്ഞു.
നോട്ട് അസാധുവാക്കൽ മൂലം ഭവന നിർമ്മാണ മേഖലയുടെ ദുഷ്‌കരമായ യാത്ര ഇന്ന് സുഗമമായി. എന്നിട്ടും, ഇന്ത്യയിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് എന്തുകൊണ്ട്, എങ്ങനെ വാങ്ങുന്നു, വിൽക്കുന്നു എന്നതിന്റെ അടിസ്ഥാനകാര്യങ്ങളെ തന്നെ നോട്ട് അസാധുവാക്കൽ മാറ്റിയിരിക്കുന്നു. ഇന്ന്, ഭവന വിൽപ്പന നടക്കുന്നത് യഥാർത്ഥ ആവശ്യം കൊണ്ടാണ്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായിട്ടല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Comments