അഫ്ഗാനിലെ പട്ടിണിയും ദുരിതവും ഏറ്റെടുത്ത് സധൈര്യം ഇന്ത്യ വീണ്ടും മുന്നിട്ടിറങ്ങുന്നു; ആര് ഭരിച്ചാലും ആ ജനതയെ നെഞ്ചോട് ചേർക്കുന്നുവെന്ന പ്രഖ്യാപനം കേട്ട് അമ്പരക്കുകയാണ് ലോകരാജ്യങ്ങൾ. രാഷട്രീയ ലക്ഷ്യങ്ങൾക്ക്തീതമായി സാംസ്‌കാരിക സൗഹൃദമെന്ന വിശാലഅർത്ഥത്തിലെ ഇന്ത്യയുടെ നയതന്ത്രത്തെ ഐക്യാരാഷ്‌ട്രസഭയും ലോകാരാഗ്യ സംഘടനയും വാനോളം പുകഴ്‌ത്തുകയാണ്.
രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയ അഫ്ഗാൻ ജനതയ്‌ക്കാണ് ഇന്ത്യയുടെ അടിയന്തിര സഹായം.50,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാൻ ജനതയുടെ വിശപ്പടക്കാനായി നൽകുന്നത്. ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങൾ പാകിസ്താനിലൂടെയാണ് കൈമാറുന്നത്. പാക് സർക്കാർ അനുമതി നൽകിയതോടെ എത്രയും പെട്ടന്ന് ഭക്ഷ്യധാന്യങ്ങൾ അഫ്ഗാൻ അതിർത്തികടക്കും. നേരത്തെ ഈ ആവശ്യവുമായി താലിബാൻ പ്രതിനിധി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടിരുന്നു.ഇത്ര വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കാൻ സാധിക്കാത്തതിനാലാണ് കരമാർഗം എത്തിക്കുന്നത്. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാകിസ്താൻ വൈകിപ്പിക്കുകയായിരുന്നു.
ഇന്ത്യ തയ്യാറായിട്ടും പാകിസ്‌കതാൻ ഇടനിലയ്‌ക്ക് നിന്ന് നടത്തുന്ന കുതന്ത്രങ്ങളെ ഐക്യരാഷ്‌ട്രസഭ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ വേഗത്തിലായി. താലിബാൻ സർക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാൻ ജനതയ്‌ക്കുള്ള ആദ്യത്തെ സഹായമാണ് ഈ ഗോതമ്പ് വിതരണം.വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ എണ്ണം. അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കയ്യടക്കിയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ഒപ്പം ആരോഗ്യപ്രശ്‌ന്ങ്ങളും രൂക്ഷമായത്.
ഭീകര സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതു മുതൽ ലോക രാഷ്‌ട്രങ്ങൾ സഹായ വിതരണം മരവിപ്പിച്ചിരിക്കുകയാണ്. അതിനൊപ്പം കടുത്ത ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും മൂന്നുലക്ഷത്തിലധികം കുട്ടികളെ തീരാദുരിതത്തിലാക്കിയെന്നും ഐക്യരാഷ്‌ട്ര സഭ റിപ്പോർട്ട് പുറത്തുവിട്ടിട്ടതിന് ശേഷം ഇന്ത്യയാണ് ഭക്ഷ്യകാര്യത്തിൽ അതിവേഗം തീരുമാനം എടുത്തത്. ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി ചൈന താലിബാനെ സഹായിക്കാൻ എത്തിയെങ്കിലും അഫ്ഗാനിലെ ഓരോ ഗ്രാമവും തിരിച്ചറിയാവുന്ന ഇന്ത്യൻ സംഘങ്ങൾക്ക് അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ കരുത്തിനെ നന്നായി അറിയാവുന്ന താലിബാൻ ഏതുവിധേനയും ഇന്ത്യയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പാകിസ്താന്റേയും ചൈനയുടേയും പ്രവർത്തികൾ താലിബാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നത് രണ്ടുമാസമായി തെളിയുകയാണ്














