മണാലി: സിപ്‌ലൈനിംഗിനിടെയുണ്ടായ അപകടത്തിൽ പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുംബസമേതം അവധിക്കാലം ആഘോഷിക്കാനെത്തിയ പെൺകുട്ടിയാണ് അപകടത്തിപ്പെട്ടത്. നാഗ്പൂർ സ്വദേശിയായ പ്രഫുല്ല ബിജ്‌വെയുടെ മകൾ തൃഷ ബിജ്‌വെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 8 ന് മണാലിയിലെ ഒരു ടൂറിസ്റ്റ് സിപ്‌ലൈനിംഗ് കേന്ദ്രത്തിലാണ് സംഭവം. ആകാശത്ത് വച്ച് സിപ് ലൈൻ കേബിൾ പൊട്ടിയതിനെ തുടർന്ന് പെൺകുട്ടി 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തൃഷയുടെ കാലിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. അപകടസ്ഥലത്ത് മതിയായ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് ശേഷം തൽക്ഷണ സഹായം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
Nagpur Girl Suffers Horrific Accident in Manali: Zipline Belt Breaks, Falls 30 Feet into Gorge – Watch Video https://t.co/VvUvk1rgQC pic.twitter.com/FcrvBw1h1j
— Pune Pulse (@pulse_pune) June 15, 2025
തൃഷയ്‌ക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ചണ്ഡിഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ വീഡിയോ പങ്കിട്ട കുടുംബം അപകടത്തിന്റെ ഉത്തരവാദിത്തം സിപ് ലൈൻ ഓപ്പറേറ്റർമാർക്കാണെന്നും സാഹസിക ടൂറിസം സൈറ്റുകളിൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.















