ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു. വ്യോമസേനയുടെ ഭാഗമായി എത്തിയിരിക്കുന്ന 30 വിമാനങ്ങളാണ് ആയുധസജ്ജമാക്കുന്നത്. അടുത്തവർഷം ആദ്യമാസങ്ങളിൽ തന്നെ ഇന്ത്യയുടെ അത്യാധുനിക മിസൈലുകളടക്കം ഘടിപ്പിച്ചാണ് റഫേലുകളെ അതിർത്തി മേഖലകളിലേക്ക് വിന്യസിക്കുക.
‘ഇന്ത്യൻ വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഫ്രാൻസിൽ റഫേലുകളുടെ അത്യാധുനിക വൽക്കരണ ചർച്ചകൾ തുടരുകയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചാണ് വിമാനങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുന്നത്. ഹിമാലയൻ മലനിരകളിലടക്കം അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട തരത്തിലാണ് റഫേലുകൾ മുഖംമിനുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയമായ മിസൈലുകൾ ഉപയോഗിക്കാൻ സാധിക്കും വിധം വിമാനങ്ങളുടെ സാങ്കേതിക വിദ്യകളിൽ മാറ്റം വരുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. 2016ലെ കരാറിൽ വരുത്തേണ്ട മാറ്റങ്ങളും ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയാണ്.’
കൂടുതൽ ശക്തിയുള്ള മിസൈലുകൾ, റഡാർ ജാമറുകൾ, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റംവരുത്തുന്ന പ്രവർത്തന മാണ് നടക്കുന്നത്. 36 വിമാനങ്ങളുടെ കരാറിൽ 30 എണ്ണമാണ് നിലവിൽ ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്. ബാക്കി വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തു മെന്നാണ് വ്യോമസേന അറിയിച്ചിട്ടുള്ളത്.
Comments