ന്യൂഡൽഹി : വിഭാഗീയതയ്‌ക്കും വിദ്വേഷത്തിനും എതിരെ പോരാടാൻ ഹിന്ദുക്കളെ ക്ഷണിച്ച പിന്നാലെ, ദാറുൽ ഉലൂം ദിയോബന്ദ് മൗലാന അർഷാദ് മഅദനിയ്ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ .
വിഭാഗീയതയ്‌ക്കെതിരെ പോരാടുക’ എന്നത് മുസ്‌ലിംകളുടെ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും അതിനാൽ ‘വിഭാഗീയതയ്‌ക്കെതിരായ യുദ്ധം’ ഒറ്റയ്‌ക്ക് പോരാടാനാകില്ലെന്നും മൗലാന മദനി ട്വീറ്റിൽ പറഞ്ഞിരുന്നു. ‘വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും’ തീ കെടുത്താൻ സമൂഹത്തിലെ എല്ലാ ‘മതേതര ചിന്താഗതിക്കാരും’ ഒന്നിക്കണമെന്നും മൗലാന അർഷാദ് മഅദനി പറഞ്ഞു.തുടർന്നാണ് ഹിന്ദുക്കളെയും ഇതിൽ അണിചേരാനായി മഅദനി ക്ഷണിച്ചത്.
ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രിൻസിപ്പലും ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ പ്രസിഡന്റുമായ അർഷാദ് മദനി തീവ്ര ഇസ്ലാമിസ്റ്റാണെന്നാണ് അറിയപ്പെടുന്നത്. താലിബാനെ ഒരു ഭീകര സംഘടനയായി പോലും അർഷാദ് മദനി വിശ്വസിക്കുന്നില്ല, താലിബാനെയും താലിബാനികളെയും സ്വാതന്ത്ര്യ സമര സേനാനികളായാണ് അർഷാദ് മദനി കാണുന്നത്. ദിയോബന്ദ് പ്രസ്ഥാനം പോലും താലിബാൻ പ്രചോദനം ഉൾക്കൊണ്ടാണ് രൂപീകരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാൽ, ഹിന്ദുക്കളെ ‘വിഭാഗീയതയ്‌ക്കെതിരെ പോരാടാൻ’ ക്ഷണിച്ചതോടെ അർഷാദ് മദനിയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തി . ഭൂരിപക്ഷം ഹിന്ദുക്കളും ജീർണത ബാധിച്ചവരാണെന്നും അവരെ ‘വിഭാഗീയതയ്‌ക്കെതിരെ പോരാടാൻ’ ക്ഷണിക്കുന്നത് വലിയ ആശയമല്ലെന്നും ചിലർ പറയുന്നു.
ഹിന്ദുക്കളെ നമ്മുടെ നായകന്മാരാക്കരുത്, നമ്മുടെ പുറകിൽ കുത്തി അവരുടെ രീതിയിൽ മുന്നോട്ട് പോകും. മുസ്ലീങ്ങൾ യുദ്ധം ഒറ്റയ്‌ക്ക് നടത്തണം എന്നിങ്ങനെയാണ് കമന്റുകൾ.ഇത്തരം പ്രസ്താവനകളിലൂടെ മൗലാന മഅദനി മുസ്ലീങ്ങളുടെ ആത്മവിശ്വാസം തകർക്കുകയാണെന്നാണ് ചിലർ ആരോപിക്കുന്നത്.
മറ്റാരും ശബ്‌ദമുയർത്തില്ലെങ്കിലും മുസ്‌ലിംകൾക്കെതിരെ ‘പ്രചാരണം’ നടക്കുമ്പോൾ അവർക്കൊപ്പം നിൽക്കണമെന്നും അവർ മൗലാന മഅദനിയെ ഉപദേശിച്ചു. ഖിലാഫത്ത് എന്നത് ഇസ്ലാമിക ഭരണത്തിന്റെയും മേൽക്കോയ്മയുടെയും സ്ഥാപനമാണ്, അതിനാൽ ഖിലാഫത്തിന് കീഴിൽ മതേതരത്വത്തിന് സ്ഥാനമില്ല എന്നത് മൗലാന മഅദനി ഓർക്കണമെന്നും ചിലർ പറയുന്നു.
Comments