ഗുവാഹട്ടി : ക്രിസ്ത്യൻ സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞ ശിവലിംഗവും തൃശ്ശൂലവും യഥാസ്ഥാനത്ത് പുന:സ്ഥാപിച്ച് ഹിന്ദു മത വിശ്വാസികൾ. സിൽച്ചാറിലെ കട്ടിഗോർഹിലാണ് സംഭവം. പുന:സ്ഥാപിച്ച ശിവലിംഗത്തിൽ വിശ്വാസികൾ പൂജകളും നടത്തി.
കട്ടിഗോർഗിലെ വനമേഖലയിലെ ആൽമരത്തിന് ചുവട്ടിൽ ഉണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള ശിവലിംഗവും തൃശ്ശൂലവുമാണ് സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞത്. നവംബർ 17 നായിരുന്നു സംഭവം. ശിവലിംഗം പിഴുതെറിഞ്ഞ ഇവർ ആൽമരവും മുറിച്ചു നീക്കിയിരുന്നു.
എന്നാൽ ഇന്നലെ ഇവിടേക്ക് എത്തിയ പ്രദേശവാസികൾ ശിവലിംഗവും ത്രിശ്ശൂലവും മുറിച്ച മരത്തിന് താഴെയായി പുന:സ്ഥാപിക്കുകയായിരുന്നു. നൂറിലധികം പേർ മന്ത്രോച്ചാരണങ്ങളുമായി എത്തിയാണ് ശിവലിംഗം പുനസ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർ സ്ഥലത്തേക്ക് എത്തി.
ആൽമരം മുറിച്ചെങ്കിലും ഇതിന് ചുവട്ടിലായി തങ്ങൾ ആരാധന തുടരുമെന്ന് ഹിന്ദു വിശ്വാസിയായ ശരത് സിംഗ് പറഞ്ഞു. വർഷങ്ങളായി പ്രദേശവാസികൾ ഇവിടെയാണ് ആരാധന നടത്താറ്. മരം മുറിയ്‌ക്കുകയും, വിഗ്രഹം പിഴുതെറിഞ്ഞവർക്കുമെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments