ശ്രീനഗർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ദാരുണമായ മരണ വാർത്തയ്‌ക്ക് താഴെ ആക്ഷേപകരമായ കമന്റ് ഇട്ട ജീവനക്കാരിയ്‌ക്കെതിരെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക് . ശ്രീനഗറിലെ ജമ്മു ആൻഡ് കശ്മീർ ബാങ്ക് അഫ്രീൻ ഹസ്സൻ നഖാഷ് എന്ന ജീവനക്കാരിയെയാണ് സസ്പെൻഡ് ചെയ്തത് .
ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ബാങ്ക് നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും ജീവനക്കാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതായി ബാങ്ക് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.
അഫ്രീൻ ഹസ്സൻ നഖാഷിനെതിരെ മറ്റ് നടപടികൾ ആരംഭിച്ചതായും ഉത്തരവിൽ പറയുന്നു. “ബാങ്കിന്റെ താൽപ്പര്യങ്ങൾക്ക്/നിയമങ്ങൾക്ക് വിരുദ്ധമായി ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കാലാകാലങ്ങളിൽ ആവർത്തിച്ച് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും. ഇത്തരമൊരു സംഭവത്തിൽ, ഞങ്ങളുടെ ജീവനക്കാരിലൊരാൾ ഒരു ദാരുണമായ അപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ/പരാമർശങ്ങൾ നടത്തി.” 2021 ഡിസംബർ 9 ലെ ഉത്തരവിൽ പറയുന്നു .
ജീവനക്കാരി പോസ്റ്റ് ചെയ്ത ഉള്ളടക്കം തികച്ചും അപകീർത്തികരവും സർവീസ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി . നേരത്തെ, ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് രാജസ്ഥാൻ സ്വദേശി ജവ്വാദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments