ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം കുതിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഹെലികോപ്റ്ററിൽ നിന്നും വിക്ഷേപിക്കാവുന്ന സ്റ്റാന്റ് ഓഫ് ടാങ്ക് വേധ (സാന്റ്) മിസൈലിന്റെ പരീക്ഷണമാണ് വിജയിച്ചത്.
രാജസ്ഥാനിലെ പൊഖ്രാനിൽ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണത്തിനായി സ്ഥാപിച്ച ലക്ഷ്യം കൃത്യമായി ഭേദിച്ചായിരുന്നു മിസൈൽ മികവ് തെളിയിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുമായി സഹകരിച്ച് റിസർച്ച് സെന്റർ ഇമ്രാത് ആണ് മിസൈൽ നിർമ്മിച്ചത്. പത്ത് കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ മിസൈൽ ഉപയോഗിച്ച് ഭേദിക്കാനാകും. ലക്ഷ്യം കൃത്യതയോടെ ഭേദിക്കുന്നതിനായി ആർട്ട് മില്ലീമീറ്റർ വേവ് മിസൈലിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാന്റ് ഓഫ് ആയുധങ്ങളിലെ മൂന്നാം തലമുറയിലാണ് പരീക്ഷണം പൂർത്തിയായ ടാങ്ക് വേധ മിസൈൽ ഉൾപ്പെടുന്നത്. ലോംഗ് റേഞ്ച് ബോംബ്, സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ എന്നിവയാണ് ഒന്നും, രണ്ടും തലമുറയിൽപ്പെട്ട ആയുധങ്ങൾ.
Indigenously designed and developed Helicopter launched Stand-off Anti-tank (SANT) Missile was successfully flight tested from Pokhran ranges.https://t.co/y5nvAdPISy pic.twitter.com/k3yTDOaZqG
— DRDO (@DRDO_India) December 11, 2021















