സനാ: യെമനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 37 ഹൂതി ഭീകരർ കൊല്ലപ്പെട്ടു. യെമനിലെ മാരിബിൽ നടന്ന യുദ്ധത്തിലാണ് ഭീകരരെ സൈന്യം വധിച്ചത്.
യെമനിലെ മദ്ധ്യമേഖല പ്രവിശ്യയായ മാരിബിലെ അൽ-ബലാക് അൽ-ഷക്രി എന്ന പ്രദേശത്താണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടുവെന്ന് ഷിൻഹ്വാ റിപ്പോർട്ട് ചെയ്തപ്പോൾ 160 ഹൂതി ഭീകരരെ വധിച്ചതായാണ് സൗദി ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടിവി റിപ്പോർട്ട് ചെയ്തത്.
23 എയർസ്ട്രൈക്കുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 160 ഹൂതി ഭീകരരെ വകവരുത്താനും 17 വാഹനങ്ങൾ തകർക്കാനും കഴിഞ്ഞെന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച് ഹൂതി മാദ്ധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി മുതലായിരുന്നു ഇറാന്റെ പിന്തുണയോടെ യെമൻ ഭരണകൂടത്തിനെതിരെ ഹൂതി ഭീകരർ വീണ്ടും ആക്രമണം ആരംഭിച്ചത്.
Comments