ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു. പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കിനെയാണ് സൈന്യം വധിച്ചത്. ഇയാളിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
കശ്മീരിലെ കെരാൻ സെക്ടറിലെ ജുമാഗുന്ദ് പ്രദേശത്ത് ശനിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സൈന്യം വധിച്ച പാക് ഭീകരനിൽ നിന്നും ഒരു എകെ 47 റൈഫിളും ഏഴ് ഗ്രനേഡുകളും കണ്ടെടുത്തു.
ഇരുട്ടിന്റെ മറപറ്റി അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരൻ ഷാബിർ മാലിക്ക് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഭീകരൻ വെടിയുതിർത്തു. തിരിച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാളെ സൈന്യം വധിച്ചത്.
Comments