ബീജിംഗ്: ആഗോള സമ്പന്നത ആവകാശപ്പെടുന്ന ചൈനയിൽ ജനങ്ങൾ അടിസ്ഥാന സംവിധാനങ്ങളും ഭക്ഷണവുമില്ലാതെ വലയുന്നു. കൊറോണ നിയന്ത്രണം കടുപ്പിച്ചതോടെ ജനങ്ങൾക്ക് അവശ്യവസ്തുക്കളൊന്നും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. അതേ സമയം ഭരണകൂടത്തിന്റെ ഭാഗമായ കമ്യൂണിസ്റ്റ് നേതാക്കളും സൈനിക മേധാവികളും അവരുടെ കുടുംബ ങ്ങളുമടക്കം അതിസമ്പന്നതയിൽ രമിക്കുകയാണെന്നാണ് റിപ്പോർട്ട്.
കൊറോണ നിയന്ത്രണം കടുപ്പിച്ചതോടെ കമ്പോളങ്ങളും മാളുകളും മറ്റ് സൂപ്പർമാർക്കറ്റുകളും തുറക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടു ത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്ന ജനങ്ങൾ വാക്‌സിനെടുത്ത വരല്ലെങ്കിൽ ജയിലിലടക്കുന്ന തരത്തിലേക്കാണ് നിയന്ത്രണം. കൊറോണ വ്യാപനം ആരംഭിച്ച് രണ്ടു വർഷമായിട്ടും ചൈനയിൽ രോഗാവസ്ഥ റിപ്പോർട്ടുകൾ പൂഴ്‌ത്തിവയ്‌ക്കുക യാണെന്നുമാണ് സൂചന. അതേ സമയം നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കാര്യത്തിൽ ഭരണകൂടം തീർത്തും പരാജയമാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദീ കരിക്കുന്നത്.
സിയാൻ എന്ന നഗരത്തിലെ അവസ്ഥ അതിഭീകരമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബർ 23ന് ലോക്ഡൗണിലാക്കിയ നഗരത്തിലെ ജനങ്ങൾ അക്ഷ രാർത്ഥത്തിൽ പട്ടിണിയിലാണ്. ഒരു കടകളിലും അവശ്യസാധനങ്ങളില്ല. സാധനം വാങ്ങാനുള്ള നിയന്ത്രണം നിരവധി കുടുംബങ്ങളെ വലിയ പ്രതിസന്ധിയി ലാക്കിക്കഴിഞ്ഞു. കൊറോണ വന്നവരെ മാത്രം ആരോഗ്യ പ്രവർത്തകർ വന്ന് ആശുപത്രിയിലെത്തിക്കും. മറ്റ് രോഗങ്ങളുള്ളവരെ ശ്രദ്ധിക്കാൻ ആളില്ല. ഒരു കോടിയിലേറെ ജനങ്ങളാണ് ഈ നഗരത്തിൽ മാത്രം ജീവിക്കുന്നതെന്നും മനുഷ്യാ വകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.















