കൊറോണക്കാലത്തെ ചൈന ശൈത്യകാലഒളിംപിക്‌സ്: നയതന്ത്രബഹിഷ്‌കരണവുമായി ലോകരാജ്യങ്ങള്‍. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണക്കാലത്തെ ചൈന ശൈത്യകാലഒളിംപിക്‌സ്: നയതന്ത്രബഹിഷ്‌കരണവുമായി ലോകരാജ്യങ്ങള്‍. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 09:15 am IST
FacebookTwitterWhatsAppTelegram

ബീജിങ്: ലോകത്തിന് കൊറോണ സമ്മാനിച്ച ചൈനയില്‍ നടക്കുന്ന ശൈത്യകാലഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നീ കായികമത്സരത്തിന് എതിരെയാണ് ലോകരാജ്യങ്ങളുടെ പ്രതിഷേധം.
മനുഷ്യാവകാശപ്രശ്‌നം മുന്‍നിര്‍ത്തി നയതന്ത്രബഹിഷ്‌കരണം നടത്താനാണ് വിവിധരാജ്യങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ശൈത്യകാല ഒളിംപിക്‌സ്,പാരാലിംപിക്‌സ് കായികമത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ 20 വരെ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ മൂവായിരം കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും. മാര്‍ച്ച് നാലു മുതല്‍ 13 വരെ നടക്കുന്ന പാരാലിംപിക്‌സില്‍ 736 പേര്‍ മത്സരരംഗത്ത് ഉണ്ട്.

കേളിങ് ഉള്‍പ്പെടെ ചിലമത്സരങ്ങള്‍ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. ഇന്‍ഡോര്‍ ഐസ് മത്സരങ്ങള്‍ ബീജിങ് സ്‌റ്റേഡിയത്തിലും, ആല്‍പിന്‍ സ്‌കീയിംഗ്, ബോബ്‌സ്ലെഡ് മത്സരങ്ങള്‍ യാന്‍ക്വിനിലും നടക്കും. ഈ മേഖലയില്‍ മഞ്ഞ് കുറവായതിനാല്‍ 1.2 ദശലക്ഷം ക്യൂബിക് ഐസാണ് മത്സരമേഖലയില്‍ കൃത്രിമ മഞ്ഞുവീഴ്ചയക്കായി ഒരുക്കുന്നത്. അതെ സമയം പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ഈ നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

മത്സരാര്‍ത്ഥികളേയും ഒഫിഷ്യല്‍സിനേയും പ്രത്യേകം തയ്യാറാക്കിയ ‘കുമിളകളില്‍” സുരക്ഷിതമാക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
അമേരിക്ക, ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, ലിത്വാനിയ, കൊസോവ തുടങ്ങിയ രാജ്യങ്ങളാണ് നയതന്ത്രബഹിഷ്‌കരണത്തിന് തയ്യാറാവുന്നത്. ഈ രാജ്യങ്ങള്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെങ്കിലും മന്ത്രിമാരെയോ,ഉദ്യോഗസ്ഥരെയോ പങ്കെടുപ്പിക്കില്ല.

ചൈനയുടെ മനുഷ്യാവകാശ ധ്വംസനത്തിനെതിയെും മുസ്ലീങ്ങളോടുള്ള അതിക്രമത്തിനെതിരെ പ്രതിഷേധമായും ബഹിഷ്‌കരണത്തെ കാണാനാകുമെന്ന് അമേരിക്ക വ്യക്തമാക്കി.
സിങ്ങ്ജിയാങ്ങിലും ടിബറ്റിലും നടത്തുന്ന മനുഷ്യാവകാശ ലംഘനവും തായ്‌വാനിലേക്കുള്ള സൈനിക കടന്നാക്രമണവും ഇതിനു കാരണമാകുന്നതായി യുഎസ് എംപി ഡംഗന്‍സ്മിത്ത് പറഞ്ഞു. ചൈനയുടെ ഏകാധിപത്യനടപടിയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര ബഹിഷ്‌കരണത്തിന്റെ ഭാഗമായി ജപ്പാന്‍ മന്ത്രിമാരെ അയക്കില്ല. ഇത് ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ വഷളാക്കാന്‍ ഇടയുണ്ട്. അതെസമയം ഫ്രാന്‍സ് ബഹിഷ്‌കരണത്തിന് എതിരാണ്. ഇത് രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടതല്ലെന്നാണ് ഫ്രാന്‍സ് നിലപാട്. ബെയ്ജിങ് ഒളിംപിക്‌സിനെതിരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.

സിങ്ങ്ജിയാങ്ങിലെ ഉഗ്വര്‍ മുസ്ലീംജനവിഭാഗത്തോടുള്ള മനുഷ്യാവകാശ ലംഘനമാണ് ചൈനയ്‌ക്ക് എതിരെയുള്ള പ്രതിഷേധത്തിനുള്ള മുഖ്യകാരണം. ഒരു ദശലക്ഷം മുസ്ലീങ്ങള്‍ പ്രത്യേക ക്യാംപുകളില്‍ തടവിലാണെന്നും ഇവരെ അടിമജോലി ചെയ്യിക്കുന്നതായും സ്ത്രീകളെ വന്ധ്യംകരിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുണ്ട്.എന്നാല്‍ പ്രതിഷേധങ്ങളെ വകവയ്കാതെ ഒളിംപിക്‌സുമായി മുന്നോട്ടുപോകാനാണ് ചൈനയുടെ തീരുമാനം.

 

 

Tags: PARALYMPICS
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies