തൃശ്ശൂർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, പാവറട്ടി, വാടാനപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ തീവ്രവാദ സ്വഭാവമുള്ള ചർച്ചകൾ നടത്തുന്നതായി ഇൻറലിജന്റ്‌സ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പത്രത്തിൽ വാർത്ത വന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്‌കുമാർ തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.
ഇത്തരം തീവ്രവാദ ചർച്ചകൾ സംഘടിപ്പിക്കുന്നവരുടെ ഉദ്ദേശം നാട്ടിൽ കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യം. അത് വഴി രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരം തീവ്രവാദ സംഘടകൾ വർഷങ്ങളായി ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി വരുന്നുണ്ടെന്നും, ഇത്തരം സംഘടനകളുടെ ആക്രമണത്തിൽ ജില്ലയിൽ തങ്ങളുടെ നിരവധി പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടണ്ട്. ലഹരിയും പണവും നൽകി യുവാക്കളെ ഈ തീവ്രവാദ സംഘടനകൾ ആകർഷിക്കുന്നത് തീരദേശ മേഖലയിൽ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്.
ക്ലബ് ഹൗസ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം ഭീകരവാദ-രാജ്യദ്രോഹ ശക്തികളെ അന്വേഷിച്ച് കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട നടപടിയുണ്ടാകണമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
Comments