ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകനായിരുന്ന ചരൺജിത് സിംഗ് അന്തരിച്ചു. 1964 ടോക്കിയോ ഒളിംപിക്‌സിൽ ഹോക്കിയിൽ ഇന്ത്യ സ്വർണ മെഡൽ കരസ്ഥമാക്കിയപ്പോൾ ടീമിനെ നയിച്ച കരുത്തനായ നായകനായിരുന്നു ചരൺജിത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹിമാചൽപ്രദേശിലെ ഉനയിലായിരുന്നു അന്ത്യം. അദ്ദേഹത്തന്റെ വിയോഗത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ അനുശോചനമർപ്പിച്ചു.
देवभूमि हिमाचल के ऊना में जन्मे पूर्व भारतीय हाकी खिलाड़ी व कप्तान श्री चरणजीत सिंह जी का देवलोकगमन दुखदाई है। आपका देहावसान खेल जगत की एक बहुत बड़ी क्षति है।
चरणजीत जी के नेतृत्व में ही भारतीय टीम ने 1964 में टोक्यो ओलंपिक में स्वर्ण पदक जीता था।खेल में उन्हें असाधारण प्रतिभा.. pic.twitter.com/oCowoRjSWl
— Anurag Thakur (@ianuragthakur) January 27, 2022
‘അഞ്ച് വർഷം മുൻപ് സ്‌ട്രോക് ബാധിച്ച് ഒരു വശം തളർന്ന് പോയിരുന്നു. പതിയെ അതിൽ നിന്നും മുക്തനായി വരികയായിരുന്നു. ഏറെ നാൾ കിടപ്പിലായിരുന്നു അച്ഛൻ. പിന്നീട് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ ആരംഭിച്ചിരുന്നു. പെട്ടെന്നാണ് ഇന്ന് രാവിലെ ആരോഗ്യനില മോശമായത്’ ചരൺജിത്തിന്റെ ഇളയ മകൻ വി.പി സിംഗ് പറഞ്ഞു. ഡൽഹിയിൽ നിന്നും അദ്ദേഹത്തിന്റെ മകൾ എത്തിയ ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ എന്നും വി.പി സിംഗ് കൂട്ടിച്ചേർത്തു.
1931 ഫെബ്രുവരി 13ന് ഉനയിലെ ഒരു ഗ്രാമത്തിലാണ് ചരൺജിത് ജനിച്ചത്. ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്‌കൂൾ, പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. 1960ൽ റോം ഒളിംപിക്‌സിൽ ഇന്ത്യ വെള്ളി മെഡൽ കരസ്ഥമാക്കിയപ്പോൾ, ചരൺജിത് ടീമിന്റെ ഭാഗമായിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപാണ് ചരൺജിത്തിന്റെ ഭാര്യ മരിച്ചത്. പിന്നീട് ഇളയ മകന്റെ കൂടെയായിരുന്നു താമസം. മൂത്ത മകൻ കാനഡയിൽ ഡോക്ടറാണ്. കായിക ലോകത്തെ അനേകം പ്രമുഖരാണ് ചരൺജിത്തിന് അന്തിമോപചാരം അർപ്പിച്ചത്.
Comments