ന്യൂയോർക്ക് : കശ്മീരിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകളുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചു. 73-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസമാണ് സിനിമയുടെ പരസ്യം പ്രദർശിപ്പിച്ചത്. കശ്മീരി ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുടെ പിന്തുണയോടെയാണ് ഇത് സംഘടിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ഔട്ട്ഡോർ പരസ്യ സൈറ്റാണ് ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ. ആദ്യമായാണ് ഇവിടെ ഒരു സിനിമയുടെ പരസ്യം പ്രദർശിപ്പിക്കുന്നത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഇതിന് സഹായിച്ച ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയ്‌ക്ക് അദ്ദേഹം നന്ദിയറിയിച്ചു.
ദി കശ്മീർ ഫയൽസ് എന്ന സിനിമയിൽ പറയുന്നത് കശ്മീരിലെ ഹിന്ദുക്കൾ 32 വർഷം മുൻപ് നേരിട്ട ദുരിതങ്ങളാണെന്ന് ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുടെ ന്യൂയോർക്കിലെ കോർഡിനേറ്റർ മോഹൻ വാഞ്ചോ പറഞ്ഞു. ഹിന്ദുക്കളായത് കൊണ്ട് മാത്രമാണ് കശ്മീരിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയും, ബലാത്സംഗം ചെയ്യപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
HISTORIC.#TheKashmirFiles at Times Square, Manhattan.
A matter of honour & pride as for the first time any film has been advertised at the world’s most expensive site by the fans & supporters led by @kp_global pic.twitter.com/cte7vsJ1jd
— Vivek Ranjan Agnihotri (@vivekagnihotri) January 27, 2022
വിവേക് രഞ്ജൻ അഗ്‌നിഹോത്രി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. അനുപം ഖേറിന് പുറമേ നടൻ മിഥുൻ ചക്രബർത്തിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരും സിനിമയിൽ ഉണ്ട്. ജമ്മു കശ്മീരിൽ നടന്ന കൊടും ക്രൂരതയെക്കുറിച്ച് ലോകം അറിയാൻ കശ്മീരിലെ ഹിന്ദുക്കൾ 32 വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണിത്.
Comments