പ്രയാഗ്രാജ്: മാഘമേള ആഘോഷവും പ്രയാഗ് രാജിലെ സ്നാനവും തടയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലക്ഷങ്ങൾ പങ്കെടുക്കാറുള്ള മാഘമേള ആഘോഷ ത്തിലെ ഭക്തരുടെ വരവ് തടയണമെന്ന പൊതുതാൽപ്പര്യ ഹർജിയാണ് തള്ളിയത്. ഉത്തർപ്രദേശ് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള കൊറോണ പ്രതിരോധ ഉറപ്പ് വിശ്വാസ്യയോഗ്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. അസിസ്റ്റ് അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയലാണ് മാഘമേള തയ്യാറെടുപ്പുകൾ കോടതിയിൽ വിശദീകരിച്ചത്.
പ്രയാഗ് രാജിലെ മാഘമേളയിൽ മികച്ച സംവിധാനമാണ് ഏർപ്പെടുത്തിയി രിക്കുന്നതെന്ന് ഉത്തർപ്രദേശ് ഭരണകൂടം കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്ന വേളയിൽ ഗംഗാനദീതീരത്തെ എത്ര കടവുകളുണ്ടെന്നും ഓരോ കടവിലും എത്ര ഭക്തജനങ്ങൾക്ക് നിൽക്കാൻ സാധിക്കുമെന്ന വിശദമായ കണക്കുകൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവിധ അഘാഡകളുടെ നേതൃത്വത്തിലെത്തുന്ന സന്യാസി സമൂഹത്തിന് മാത്രമായി സ്നാനം നടത്തിയാൽ മതിയെന്നും ഭക്തജനങ്ങൾക്ക് സ്നാന ഘട്ടത്തിലേക്ക് പ്രവേശനം നൽകരുതെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
പ്രയാഗ് രാജിലെ മാഘമേളയുടെ മുഴുവൻ തയ്യാറെടുപ്പുകളും നിയന്ത്രിക്കുന്നത് പ്രയാഗ് രാജ് മേള അതോറിറ്റിയാണ്. പ്രത്യേകമായി രൂപീകരിച്ച സമിതി യാണിതെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഉന്നത തലസമിതി ആരോഗ്യരക്ഷാ കാര്യത്തിലും കൃത്യമായ മാനദണ്ഡം തീരുമാനിച്ചിട്ടുണ്ടെന്നും ഗോയൽ കോടതിയെ ബോദ്ധ്യപ്പെടുത്തി.
ഹരിദ്വാറിലെ കുംഭ മേളയിൽ നിന്ന് കൊറോണ വ്യാപനം വർദ്ധിച്ചുവെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. കുംഭമേളിൽ നിന്നും കൊറോണ വ്യാപനം സംഭവിച്ചിട്ടില്ലെന്നും മാഘ മേള പ്രധാനപ്പെട്ട സാംസ്കാരിക പരിപാടി യാണെന്നും അത് ഒഴിവാക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി പറഞ്ഞു. ഭക്തർ സ്വയം നിയന്ത്രി ക്കട്ടെയെന്നും സർക്കാർ മാനദണ്ഡം എല്ലായിടത്തും ജനങ്ങൾ പാലിക്കുന്നുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
Comments