കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. കഞ്ചാവും മയക്കുമരുന്ന് നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രണയം നടിച്ച് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയിട്ടായിരുന്നു സംഭവം.
ഫെബ്രുവരി 14ന് കൊയിലാണ്ടിയിലാണ് സംഭവമുണ്ടായത്. കേസിൽ ഇതിനോടകം രണ്ട് പേർ അറസ്റ്റിലായി. ശ്യാംലാൽ, അരുൺ രാജ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വാലന്റൈൻസ്
ഡേ ദിനത്തിൽ രാവിലെ വീട്ടിൽ നിന്നും പോയ പെൺകുട്ടി വൈകിട്ടാണ് എത്തിയത്. അപ്പോൾ മുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്.
Comments