ലക്നൗ: ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 60 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. 60.18 പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയായിരുന്നു പോളിംഗ്.
16 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ 627 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹൽ മണ്ഡലത്തിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി എസ്പി സിംഗ് ഭാഗൽ ആണ് അഖിലേഷ് യാദവിന്റെ എതിരാളി.
2017ൽ ബിജെപി 49 സീറ്റുകൾ നേടിയ 16 ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ആറ് മന്ത്രിമാർ ഉൾപ്പെടെ ഇവിടെ നിന്നും ജനവിധി തേടിയിട്ടുണ്ട്. മുലായം സിംഗ് യാദവും അഖിലേഷ് യാദവും സെയ്ഫെയിൽ വോട്ട് രേഖപ്പെടുത്തി.
Comments