ബെംഗളൂരു: ശിവമോഗയിലെ ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി ലക്ഷ്മി പ്രസാദ്. ആറ് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എസ്പി അറിയിച്ചു.
ഖാസിഫ്, സൈദ് നദീം, റിഹാദ്, മുജാഹിദ്, അഫാൻ, ആസിഫ് എന്നീ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഖാസിഫിന്റെ പേരിൽ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഖാസിഫ് കുറ്റം സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 21നാണ് ഖാസിഫിനെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു 26-കാരനായ ഹർഷയെ മതമൗലികവാദികൾ കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള വഴിമദ്ധ്യേയായിരുന്നു സംഭവം. ഹിജാബ് വിഷയത്തിൽ ഹർഷ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിയോജിപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ആരോപണമുണ്ട്.
Comments