തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ പ്രതിയാക്കാനും സമൂഹത്തിനു മുന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം പ്രതിച്ഛായ തകര്‍ത്തുകൊണ്ട് ഇല്ലാതാക്കാനും ആസൂത്രിത നീക്കം നടന്നതായി ആരോപണം. കേസ് അട്ടിമറിച്ചതില്‍ എഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്വാമി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പുറമെ കൂടുതല്‍ പേര്‍ സ്വാമിക്കെതിരായ ആസൂത്രണത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.
ജനനേന്ദ്രിയം മുറിച്ചതു മുതല്‍ കൃത്യമായ ഗൂഢാലോചന നടന്നു. വ്യാജആരോപണം മുതല്‍ അറസ്റ്റുവരെ നീളുന്ന സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായി. കേസ് വഴി തിരിച്ചുവിടാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് 2017 മേയ്മാസം 19ന് രാത്രിയാണ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വാമി ആസൂത്രിതമായി ആക്രമിക്കപ്പെട്ടതായി വെളിപ്പെടുത്തി. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് സംശയിക്കുന്നത്.
പ്രതിചേര്‍ക്കപ്പെട്ട പെണ്‍കുട്ടി പേട്ടപോലീസ് സ്‌റ്റേഷനിലെ പൊലീസുകാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധംപുലര്‍ത്തിയതായാണ് പുറത്തുവരുന്ന വിവരം. കൃത്യം നടന്ന ദിവസം തന്നെ സ്വാമിയെ പ്രതിയാക്കുന്ന രീതിയില്‍ അന്വേഷണം തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.
അന്വേഷണം നടക്കും മുന്‍പ് പ്രതിയെ തീരുമാനിക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിച്ചത്. പ്രതിയെ പിടികൂടിയല്ലോ, ധീരമായ നടപടിയെന്നാണ് സ്വാമിയുടെ അറസ്റ്റിനു പിന്നാലെ രംഗത്ത് എത്തിയ മുഖ്യമന്ത്രി തന്നെ പറഞ്ഞത്. അന്വേഷണം നടക്കുംമുന്‍പ് പ്രതിയെ തീരുമാനിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നാണ് സ്വാമിയുടെ അഭ്യുദയകാംക്ഷികളും മറ്റും ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ക്ക് വ്യക്തതകൈവരാന്‍ ഇതുമാത്രമാണ് പോംവഴി.
Comments