മുംബൈ: ഏഷ്യൻ ഓഹരികളിലെ മുന്നേറ്റത്തെത്തുടർന്ന്ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ച ഉണർവുണ്ടായി. , സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 1,411.72 പോയിന്റ് ഉയർന്ന് 55,941.63 ലും 428.95 പോയിന്റ് ഉയർന്ന് 16,676.90 ലും എത്തി. സെൻസെക്‌സ് 963.28 പോയിന്റ് അഥവാ 1.77ശതമാനം ഉയർന്ന് 55493.19 ലും നിഫ്റ്റി 289.80 പോയിന്റ് അല്ലെങ്കിൽ 1.78 ഉയർന്ന് 16537.80 ലും എത്തി. ഏകദേശം 1544 ഓഹരികൾ മുന്നേറി, 611 എണ്ണം നഷ്ടത്തിലായി, 68 ഓഹരികൾ മാറ്റമില്ല.
സെൻസെക്സ്-30 ഓഹരികളിൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, വിപ്രോ, ബജാജ് ഫിനാൻസ്, എസ്ബിഐ എന്നിവ ശതമാനം വരെ ഉയർന്ന നേട്ടത്തിലാണ്. സെൻസെക്സ് ഓഹരികളെല്ലാം പച്ചനിറത്തിലായിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 3 ശതമാനം വീതം നേട്ടമുണ്ടാക്കി. വ്യക്തിഗത ഓഹരികളിൽ അപ്പോളോ ഹോസ്പിറ്റൽസ് ഓഹരികളും 3 ശതമാനം ഉയർന്നു. നിഫ്റ്റി 50 സൂചികയിൽ ഇന്ത്യൻ ഓയിലിന് പകരം അപ്പോളോ ഹോസ്പിറ്റൽസ് ഇടംപിടിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിൽ സൈനിക നടപടി പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ലോകമാകെയുളള ഓഹരിവിപണികൾ ഇടിഞ്ഞിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിലും അത് കാര്യായി പ്രതിഫലിച്ചു.















