ബംഗളൂരു : അന്തിമ വിധി വരുന്ന ദിവസം ഹിജാബ് ധരിക്കാത്ത സ്ത്രീകൾ എല്ലാം അള്ളാഹുവിന്റെ കോപത്തിന് ഇരയാകുമെന്ന് ഉടുപ്പി കോളേജ് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ. ഹിജാബുമായി ബന്ധപ്പെട്ട ഹർജിയുടെ തുടർവാദത്തിനിടെ കർണാടക ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായ എഎം ദാറിന്റേതായിരുന്നു വൈകാരിക പ്രതികരണം. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ഖുർആൻ പ്രകാരം പാപികൾ ആണെന്നും വാദത്തിനിടെ അഭിഭാഷകൻ പറഞ്ഞു.
ബുർഖയല്ല മറിച്ച് ഹിജാബ് മാത്രം ധരിക്കണമെന്നാണ് തന്റെ കക്ഷികൾ ആവശ്യപ്പെടുന്നത്. ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമിൽ അനിവാര്യമാണ്. മറ്റു മതക്കാർ ഇതിനെ ആക്രമിക്കുന്നതിൽ നിന്നും പിൻവാങ്ങണം. വിഷയത്തിൽ കോടതി വിധിയെ നേരിടാൻ തങ്ങൾ ഒരുക്കമാണെന്നും ദാർ പറഞ്ഞു.
വിഷയത്തിൽ സർക്കാരിന്റെ മറുപടിയെ എതിർത്തു കൊണ്ടായിരുന്നു ദാർ ഹിജാബ് ഇസ്ലാം മതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് കോടതിയിൽ വ്യക്തമാക്കിയത്. മുഹമ്മദ് നബിയുടെ ജീവിത കഥയും കോടതിയിൽ ഉദ്ദരിച്ചു. ഖുർആനിൽ പറഞ്ഞിരിക്കുന്നതു കൊണ്ടാണ് ഹിജാബ് തങ്ങൾക്ക് പ്രിയപ്പെട്ടത് ആകുന്നത്. ഹിജാബ് ധരിക്കണമെന്നത് അള്ളാഹുവിന്റെ അവസാന നിർദ്ദേശമായിരുന്നു. ദൈവത്തിന്റെ ആജ്ഞ അനുസരിച്ചില്ലെങ്കിൽ എങ്ങിനെ മുസ്ലീമാകുമെന്നും കോടതിയിൽ ദാർ ചോദിച്ചു.
Comments