ഇംഫാൽ: മണിപ്പൂരിലെ ആദ്യഘട്ട പോളിംഗ് ദിനത്തിൽ സംഘർഷം. കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ഒരു പോളിംഗ് സ്‌റ്റേഷനിൽ തിരഞ്ഞെ ടുപ്പ് റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കീതേൽമാൻ ബിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന തീരുമാനത്തിലേക്ക് കമ്മീഷൻ എത്തിയത്. തലസ്ഥാന നഗരമായ ഇംഫാലിന് പടിഞ്ഞാറുള്ള ജില്ലയിലാണ് സംഘർഷമുണ്ടായത്.
തിരഞ്ഞെടുപ്പ് ആരംഭിച്ച് സമയത്ത് ഒരു വോട്ടിംഗ് മെഷീൻ കേടുവരുത്തിയതായി ശ്രദ്ധയിൽ പെട്ടതോടെയാണ് ഇരു പാർട്ടികളും പരസ്പരം ആരോപണം ഉന്നയിച്ചത്. പോളിംഗ് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രത്തിന് കേടു സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിര നിർദ്ദേശം നൽകി യിരുന്നു.
ഇതിനിടെയാണ് ബൂത്ത് പിടിച്ചെന്ന പേരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. നാലുമണിയോടെ ഇന്നത്തെ പോളിംഗ് അവസാനിച്ച ശേഷമാണ് ഒരു പ്രദേശത്ത് രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന തീരുമാനം പുറത്തുവന്നത്. രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ് ഈ മാസം 3-ാം തിയതിയാണ് നടക്കുന്നത്.
Comments