സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയൻ വോണിന്റെ മൃതദേഹം തായ്‌ലാന്റിൽ നിന്നും ജന്മനാട്ടിലേക്ക് ഇന്ന് എത്തുമെന്ന് സൂചന. തായ്‌ലാന്റിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പിൻ ബൗളിംഗിലെ മാന്ത്രികൻ വിടപറഞ്ഞത്. തായ്‌ലാ ന്റിൽ സ്വന്തമായുള്ള വില്ലയിൽ താമസിക്കവേയാണ് ഷെയ്ൻ വോണിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഒഴിവുകാലം ആസ്വദിക്കാനാണ് ഷെയ്ൻ വോൺ തായ്‌ലന്റിലെത്തിയത്. കോഹ് സാമീയീ ദ്വീപിൽ വെച്ച് അകാലത്തിൽ മരണപ്പെടുമ്പോൾ ഓസീസ് താരത്തിന്റെ പ്രായം 52 വയസ്സുമാത്രമാണ്. ഓസ്‌ട്രേലിയൻ വിദേശകാര്യവകുപ്പും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്ന അന്വേഷണങ്ങൾ പൂർത്തിയാകാതിരുന്നതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാൻ സമയമെടുത്തതെന്നാണ് വിവരം.
ഷെയ്ൻ വോണിന്റെ പോസ്റ്റ് മോർട്ടം നടപടികൾ രണ്ടു ദിവസം മുന്നേ പൂർത്തിയായി. മരണകാരണം ഹൃദയാഘാതവും തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണെന്നാണ് റിപ്പോർട്ട്. മറ്റ് അസ്വാഭിവകതകളൊന്നും മരണത്തിന്റേതായി ഇല്ലെന്നാണ് തായ്‌ലാന്റ് പോലീസ് അറിയിക്കുന്നത്. ഇന്ന് മൃതശരീരം ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രി യിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ എംബസി എത്തിക്കുന്ന പ്രത്യേക വിമാനത്തിലാണ് ഷെയൻ വോണിന്റെ മൃതശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോവുക. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറി സൺ ഷെയൻ വോണിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായ വ്യക്തിത്വമാണ് നഷ്ടപ്പെട്ടതെന്നും അനുശോചന സന്ദേശത്തിൽ മോറിസൺ പറഞ്ഞു.
Comments