ലണ്ടൻ: ബ്രിട്ടീഷ് രാജവംശത്തിലെ അന്തപുരകഥകൾക്ക് എന്നും ഹരമുണ്ടായിരുന്നു. കൊട്ടാരംവിട്ടിറങ്ങിയ ഹാരി രാജകുമാരന്റെ കഥയാണ് ഇപ്പോൾ പ്രസക്തമാകുന്നത്. മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ ഓർമ്മ ചടങ്ങിന് ഹാരി രാജകുമാരൻ യുകെയിൽ എത്തില്ല. തന്റെ സുരക്ഷാക്രമീകരണങ്ങളെ ചൊല്ലി കൊട്ടാരവുമായി നിയമപോരാട്ടം നിലനിൽക്കുന്നുണ്ട്. അതിനാൽ മാർച്ച് 29 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ സ്മാരകത്തിൽ ഹാരി രാജകുമാരൻ പങ്കെടുക്കില്ല. എന്നാൽ തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും രാജ്ഞിയെ ഉടൻ സന്ദർശിക്കും. എന്നാൽ സുരക്ഷാ പ്രശ്നത്തെക്കാൾ ഭാര്യ മേഗന്റെ തലയണമന്ത്രമാണ് യുകെയിലേക്ക് തിരിച്ചുവരാതിരിക്കാൻ കാരണമെന്നും വിമർശനമുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് രാജകുമാരന്റെ അവസാന യുകെ സന്ദർശനം. കെൻസിംഗ്ടൺ കൊട്ടാരത്തിൽ വെയിൽസ് രാജകുമാരി ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ സഹോദരൻ വില്യം രാജകുമാരനൊപ്പമാണ് അന്ന് രാജകുമാരൻ എത്തിയത്.
2020-ൽ രാജകുടുംബത്തിലെ ജോലി ഉപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗനും യുഎസിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിന് കിട്ടേണ്ട സുരക്ഷ നഷ്ടപ്പെട്ടു. എന്നാൽ രാജകുമാരന്റെ ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണം ഭാര്യ മേഗനാണെന്നാണ് വിവരം.
ഭർത്താവിന്റെ വിയോഗം തീർത്ത വേദനയിൽ കഴിയുന്ന എലിസബത്ത് രാജ്ഞി ഹാരിയേയും കുടുംബത്തെയും കാണാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ഡയാന രാജകുമാരിയുടെ ഓർമദിനത്തിൽ പങ്കെടുക്കാൻ ഹാരി എത്തിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഹാരിയുടെ മനംമാറ്റം ഭാര്യയുടെ തലയണമന്ത്രമാണെന്നാണ് വിമർശനമുയരുന്നത്.
രാജകുടുംബാംഗം എന്ന നിലയിൽ ഹാരിക്ക് സർക്കാർ ചെലവിൽ സുരക്ഷ ലഭിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ, രാജപദവികളും ചുമതലകളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയതോടെ അത് നിർത്തലാക്കുകയായിരുന്നു.
ബ്രിട്ടനിലെത്തുമ്പോൾ ഹാരിക്ക് സ്വകാര്യ സുരക്ഷാ ഭടന്മാരുടെ സംരക്ഷണത്തേക്കാൾ പൊലീസ് സംരക്ഷണമാണ് വേണ്ടതെന്ന് ഹാരിയുടെ അഭിഭാഷകർ പറയുന്നത്.
2020 ജനൂവരിയിലായിരുന്നു മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള് ചുമതലകളിൽ നിന്നും ഒഴിയുന്നതായി ഹാരി പ്രഖ്യാപിച്ചത്. ആ സമയത്ത് പൂർണ്ണമായും സർക്കാർ ചെലവിൽ ബ്രിട്ടീഷ് കനേഡിയൻ സുരക്ഷയിലായിരുന്നു ഹാരിയും മേഗനും. പിന്നീട് ഹാരിയുടെ രാജപദവികൾ എടുത്തുകളയുകയും സൈനിക ബഹുമതികൾതിരിച്ചുവാങ്ങുകയും ചെയ്തതോടെ സർക്കാർ ചെലവിലുള്ള സംരക്ഷണവും നിർത്തലാക്കുകയായിരുന്നു.
Comments