ഉത്തർപ്രദേശ് : ബുർഖ ധരിച്ച് പെൺകുട്ടികളെ ശല്യം ചെയ്ത 19 കാരനായ മുഹമ്മദ് സൊഹൈൽ അറസ്റ്റിൽ. ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് സംഭവം . ബിജ്‌നോറിലെ നജിബാബാദ് പട്ടണത്തിൽ ബുർഖ ധരിച്ച് പെൺകുട്ടികളെ ശല്യം ചെയ്യുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത് .
നജീബാബാദിലെ പത്തൻപുര മൊഹല്ല സ്വദേശിയായ മുഹമ്മദ് സൊഹൈൽ ബുർഖ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റും കറങ്ങുന്നതിനിടെ പിടിയിലായത്. അറസ്റ്റിലായ പ്രതി പുരുഷനാണെന്ന് ആദ്യം പോലീസിന് അറിയില്ലായിരുന്നു. പ്രതിയെ ബുർഖയിൽ കണ്ട പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ബുർഖ ധരിച്ച ആൾ പെൺകുട്ടിയല്ലെന്നും യുവാവാണെന്നും മനസിലായി.
ബുർഖ ധരിച്ച് വേഷംമാറി പെൺകുട്ടികളെ സൊഹൈൽ ശല്യം ചെയ്യാറുണ്ടെന്ന് ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിംഗ് പറഞ്ഞു. ബസുകളിലും കയറി ഇത്തരത്തിൽ പെൺകുട്ടികളെ ശല്യം ചെയ്യാറുണ്ടായിരുന്നു.
നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത് . ആൺകുട്ടികളെ ഹണിട്രാപ്പ് ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനും സൊഹൈൽ ഈ വസ്ത്രം ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.
Comments