ലക്നൗ ; നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ യോഗി ആദിത്യനാഥ് അധികാരത്തിലേറുന്ന ഭീതിയിൽ യുപിയിൽ ക്രിമിനലുകൾ കീഴടങ്ങുന്നു . 2017-ൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് ശേഷം പോലീസ് ഏറ്റുമുട്ടലുകളെ ഭയന്ന് കുറ്റവാളികൾ തുടർച്ചയായി കീഴടങ്ങിയിരുന്നു . ഇപ്പോൾ വ്യവസായികളെ അടക്കം തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച ഗോണ്ടയിലെ പോലീസ് സ്റ്റേഷനിലാണ് ഗുണ്ടകൾ സ്വയം കീഴടങ്ങിയത് . ബിജെപി വിജയിച്ചതിന് ശേഷമുള്ള ആദ്യ കീഴടങ്ങലാണ് . പ്രതികളുടെ കീഴടങ്ങലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘ ഞാൻ കീഴടങ്ങുകയാണ്, ദയവായി എനിക്ക് നേരെ വെടിയുതിർക്കരുത് ‘ എന്ന് പ്ലക്കാർഡും കഴുത്തിൽ തൂക്കിയാണ് കുറ്റവാളി ഗൗതം സിംഗ് ഛാപിയ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത് . കോഴിത്തീറ്റ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ഗൗതം സിംഗും , മറ്റ് രണ്ട് ഗുണ്ടകളും .
മാർച്ച് 7 ന് തട്ടിക്കൊണ്ടുപോകലിന് ശേഷം പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും രണ്ട് പ്രതികളായ സുബൈർ, രാജ് കുമാർ യാദവ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അവരുടെ പ്രധാന കൂട്ടാളിയായ ഗൗതം സിംഗ് അന്ന് ഒളിവിലായിരുന്നു .
അന്വേഷണം ത്വരിതപ്പെടുത്തുന്നതിന്, ഗൗതം സിംഗിനെ പറ്റി എന്തെങ്കിലും സൂചനകൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു . ജില്ലയിൽ ഉടനീളം പോലീസ് റെയ്ഡുകൾ തുടരുമ്പോൾ, ഗൗതം തന്റെ സഹോദരൻ അനിലിനൊപ്പം പോലീസിലെത്തി കീഴടങ്ങുകയായിരുന്നു.
Comments