ന്യൂഡൽഹി: പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഹാൻഡ്സെറ്റുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി വിവരം.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയത്.
ആൻഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി തദ്ദേശീയമായാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുകയെന്നാണ് വിവരം.
കഴിഞ്ഞ ജനുവരിയിലും ഇന്ത്യൻ ഒഎസ് എന്ന ആശയം മന്ത്രി പങ്കുവച്ചിരുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ശ്രമങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ധാരാളമായിരുന്നുവെങ്കിലും രാജ്യത്തിന്റെ ലക്ഷ്യം ഇപ്പോഴും വളരെ അകലെയാണ്. ബ്ലാക്ക്ബെറി ഒഎസും സിംബിയനും പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒരു പുതിയ ഒഎസ് സൃഷ്ടിച്ച് അത് പ്രവർത്തിപ്പിക്കുന്നതിനും ഹാർഡ് വെയറിലേക്കും വ്യാപിക്കുന്നതിനും വലിയ പദ്ധതി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന ഹാൻഡ്സെറ്റ് നിർമ്മാതാക്കൾ ഇത് സ്വീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അത് വിജയകരമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ഓരോ പ്രമുഖ ഉൽപ്പന്ന വിഭാഗത്തിലും ആഭ്യന്തര ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിൽ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Comments