ഇംഫാൽ: മണിപ്പൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണ തുടർച്ച നേടിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിൽ. നിലവിലെ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ മന്ത്രിസഭാ കാലാവധി ഈ മാസം 19-ാം തിയതി അവസാനിക്കാനിരിക്കേ ആരാകും രണ്ടാം ഭരണകാലത്ത് മുഖ്യ മന്ത്രിയാവുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇത്തവണ 60ൽ 32 സീറ്റുകൾ ഒറ്റയ്‌ക്ക് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. കഴിഞ്ഞ തവണ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എൻപിപി ഏഴു സീറ്റുകളാണ് നേടിയത്. എൻപിഎഫ് അഞ്ചും കുക്കി പീപ്പിൾസ് അലയൻസ് രണ്ടു സീറ്റുകളും നേടി. സ്വതന്ത്രർ മൂന്ന് സീറ്റുകളും സ്വന്തമാക്കി. ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയതിനാൽ ആരേയും കൂട്ടുപിടിക്കേണ്ട തില്ലെന്ന നിലപാടാണ് ബിജെപി എടുത്തിരിക്കുന്നത്.
മന്ത്രിസഭാ രൂപീകരണം തീരുമാനിച്ചിട്ടില്ല. ഇതിനിടെ നിയമസഭാ നടപടി ക്രമങ്ങൾ നടപ്പാ ക്കാനായി ഇടക്കാല സ്പീക്കറായി സോറോഖായ്ബാം രാജേൻ സിംഗും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
Comments