ബംഗളുരൂ : വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നങ്ങൾ സൃഷ്ടിച്ച വിദ്യാർത്ഥിനികൾക്ക് ഭീകര ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഉഡുപ്പി കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ യശ്പാൽ സുവർണ. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടന ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുവർണ ആവശ്യപ്പെട്ടു.
വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികൾ ഭീകര സംഘടനയിലെ അംഗങ്ങൾ ആണ്. ഹിജാബിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വിദ്യാർത്ഥിനികൾ നടത്തിയ പരാമർശം കോടതിയെ അപമാനിക്കുന്ന തരത്തിലാണ്. ഹിജാബിന് വേണ്ടി വാശിപിടിക്കുന്ന വിദ്യാർത്ഥികൾ ഭീകര സംഘടനയിലെ അംഗങ്ങൾ ആണെന്ന് നേരത്തെ താൻ പറഞ്ഞിരുന്നു. ഇത് ശരിവയ്‌ക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സുവർണ വ്യക്തമാക്കി.
ഹൈദരാബാദിലെ ഭീകര സംഘടനയിൽ നിന്ന് ഇവർക്ക് പരിശീലനം ലഭിക്കുന്നുണ്ട്. ഇവിടെയെത്തിയാണ് ഭീകരർ വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകുന്നത്. ഇവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. ഭീകരർക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെ ഇവിടെ ജീവിക്കാനോ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments