കണ്ണേ മടങ്ങുക...!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണേ മടങ്ങുക…!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:01 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കുമ്പോൾ കേരളം കേട്ടുകൊണ്ടിരിക്കുന്നത് കരൾപിളരുന്ന നിലവിളികളാണ്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം ഏകദേശം 530 കിലോമീറ്ററോളം നീളത്തിലാണ് പാതവരുന്നത്. നാലുമണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നാണ് അവകാശവാദം.

11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എങ്ങും ഗോബാക്ക് വിളികളാണ് ഉയരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരരംഗത്ത് എത്തുന്നവർ ഉയർത്തുന്നത് മറുപടി നൽകാനാവാത്ത ചോദ്യങ്ങളാണ്. കെ.റെയിൽ വരികയോ വരാതിരിക്കുകയോ ചെയ്യാം. പക്ഷെ കല്ലിട്ടുപോകുന്നതോടെ ഭൂമിയുടെ ക്രയവിക്രയം നഷ്ടമാകും. കുട്ടികളുടെ വിവാഹം, വീട് നിർമാണം എന്നു വേണ്ട ജീവിതകാലം സ്വരൂക്കൂട്ടിയുണ്ടാക്കിയ വീടും പുരയിടവും ഒരു ദിവസം മണ്ണുമാന്തിയിൽ തകർന്നടിയുന്നത് ഓർക്കാൻ പോലും കഴിയാത്തവരാണ് എങ്ങും. ഈ പ്രതിഷേധമാണ് നിലവിളികളായി എങ്ങും ഉയരുന്നത്.

ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അവരുടെ ഭാവി കരുപ്പിടിപ്പിക്കാൻ എന്തുചെയ്യും എന്ന കാര്യത്തിൽ അവർക്ക് ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെ ജനങ്ങൾക്ക് വിശ്വാസമില്ല. വന്ന പദ്ധതികളിൽ പലതും തങ്ങൾക്കുണ്ടാക്കിയ നഷ്ടത്തിനു പിറകെ പോയവരുടെ ചരിത്രം മുന്നിലുണ്ടാവുമ്പോൾ അവർ ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. ആ അവിശ്വാസത്തിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. കെ. റെയിൽ കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. കോഴിക്കോട് കല്ലായിൽ ഇന്നലെ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

ചങ്ങനാശേരിയിൽ കൊടിയ ക്രൂരതയാണ് സ്ത്രീകളോട് കാട്ടിയത്. പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. ഉദ്യോഗസ്ഥർ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പോലെയാണ് പെരുമാറിയത്. ഇന്നും സമരം തുടരുകയാണ്. മലപ്പുറത്തും എറണാകുളത്തും ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് നേരത്തെയും വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി സമരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വയൽക്കിളി സമരങ്ങൾ കണ്ടതാണ്. പിന്നീട് സമരം എങ്ങുമെത്താതെ പോയി.

ഈ സമരവും എവിടെയെത്തുമെന്ന് വ്യക്തമല്ല. ജനങ്ങളുടെ പുനരധിവാസം പ്രധാന പ്രശ്‌നമാണ്. അവരെ എവിടെയങ്കിലും പുനരധിവസിപ്പിക്കുകയല്ല. അവരുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടാവണം ഏത് പദ്ധതിയും വരേണ്ടത്. കെ.റെയിൽ വിഷയത്തിൽ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ കൃത്യമായ ഒന്നും സർക്കാരിനില്ല. കെ.റെയിലിന് അനുമതി നൽകണമെങ്കിൽ അവ്യക്തത നീക്കണമെന്ന് കേന്ദ്രം പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി എന്താവും എന്നകാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കും.

Tags: k railkrail protest
Share
Tweet
SendShare

More News from this section

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies