ന്യൂഡൽഹി: കശ്മീർ അനന്തനാഗ് ജില്ലയിലെ ചിത്തിസിങ്പുര സിക്ക് കൂട്ടക്കൊലയ്‌ക്ക് 22 വയസ്സ്. ഗുരുദ്വാരയ്‌ക്ക് മുന്നിൽ നിരത്തി 35 സിഖുകാരെയാണ് പാക്ക്ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയിബ വെടിവെച്ചുകൊന്നത്.
2000 മാർച്ചിൽ നടത്തിയ കൂട്ടക്കൊല 1900ലെ പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്ക് സമാനമായിരുന്നു. അറുപതിനായിരം സിഖുകാരായിരുന്നു അന്ന് ഇവിടെയുണ്ടായിരുന്നത്. സിഖുകാരെ ഭയപ്പെടുത്തി താഴ്‌വരയിൽ നിന്ന് ഓടിക്കാനായിരുന്നു ഭീകരസംഘടന ലക്ഷ്യമിട്ടത്. എന്നാൽ കേന്ദ്രസർക്കാരും സൈന്യവും നടത്തിയ നീക്കം ഭീകരർക്ക് തിരിച്ചടിയായി
ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ചെത്തിയ ഭീകരൻ ജയ്മാതാ, ജയ്ഹിന്ദ് മുദ്രാവാക്യം വിളിച്ച് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സിഖുപുരുഷൻമാരെ തിരഞ്ഞുപിടിച്ച് നിരത്തിനിർത്തി വെടിവെയ്‌ക്കുകയായിരുന്നു. സൈന്യം കശ്മീർ പൊലീസും ഭീകരരെ കണ്ടെത്തി വെടിവച്ചുകൊന്നു. പാക്കിസ്താനിൽ നിന്നും കശ്മീരിൽ നിന്നുമുള്ളവരായിരുന്നു ഭീകരർ.
ഗ്രാമവാസികളോട് താഴ്‌വരയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഭീകരർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല. തുടർന്നാണ് കൂട്ടക്കൊല നടത്തി ഭീതി വിതച്ചത്.
Comments