കൊഹിമ: നാഗാലാൻഡിൽ നിന്നും ആദ്യ വനിതാ രാജ്യസഭാംഗമായി ബിജെപി നേതാവ്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അദ്ധ്യക്ഷ ഫാങ്‌നോൺ കൊന്യാക് ആണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെയാണ് കൊന്യാക് പത്രിക നൽകിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തെംജൻ ഇംമ്‌നയും ഒപ്പമുണ്ടായിരുന്നു. മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ ഉൾപ്പെടെയുളളവർ കൊന്യാകിനെ അഭിനന്ദിച്ച് രംഗത്തെത്തി.
1970 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ ഷൈസയാണ് ഇതിന് മുൻപ് ഇവിടെ നിന്ന് എംപിയായ വനിത.
നാഗാലാൻഡിലെ ഏക രാജ്യസഭാ സീറ്റാണിത്. ഈ മാസം 31 നായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ കൊന്യാക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അസമിലെ രണ്ട് സീറ്റുകളിലേക്കും ത്രിപുരയിലെ ഒരു സീറ്റിലേക്കും 31ന് തിരഞ്ഞെടുപ്പ് നടക്കും.
Comments