ഭോപ്പാൽ : ഹോളി ദിനത്തിലെ ആഘോഷ പരിപാടികൾക്കിടെ വനവാസി യുവാവിനെ വെടിവെച്ച് കൊന്ന മതമൗലികവാദികളുടെ വീട് ഇടിച്ച് പൊളിച്ച് മദ്ധ്യപ്രദേശ് സർക്കാർ. അനധികൃതമായി കയ്യേറിയാണ് വീടുകൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഖമ്രിയ ഖുർദ് ഗ്രാമത്തിലാണ് സംഭവം.
ഗ്രാമവാസിയായ രാജുവാണ് കൊല്ലപ്പെട്ടത്. ഹോളി ആഘോഷിക്കുന്ന സംഘത്തിന് നേർക്ക് ഒരു കൂട്ടം മതമൗലികവാദികൾ ഇരുചക്രവാഹനങ്ങൾ ഓടിച്ച് കയറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത രാജുവിന് നേർക്ക് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാജു മരിച്ചു. ഇരു ചക്രവാഹനം ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സംഭവം അറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവാവിനെ അദ്ദേഹം ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പ്രതികളായ 12 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ താമസിക്കുന്നത് കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച വീടുകളിൽ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇടിച്ച് പൊളിച്ചത്.
Comments