മുംബൈ: ഐപിഎൽ പോരാട്ടത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സഞ്ജു സാംസണും രോഹിത് ശർമ്മയും നേർക്കുനേർ വരുന്ന പോരാട്ടം കടക്കുമെന്നാണ് മുംബൈ ആരാധകർ പറയുന്നത്. ഏറെ യാദൃശ്ചികമെന്തെന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ മഹേല ജയവർദ്ധനയുടേയും കുമാർ സംഗക്കാരയുടേയും ടീമുകൾ നേർക്കുനേർ വരുന്നു എന്നതുമാണ്.
സൺറൈസേഴ്‌സ് ഹൈദ്രബാദിനെ ആദ്യ പോരാട്ടത്തിൽ തകർത്ത ആത്മവിശ്വാസ ത്തിലാണ് സഞ്ജുവും കൂട്ടരും. 61 റൺസിനാണ് രാജസ്ഥാന്റെ ജയം 55 റൺസ് നേടിയ സഞ്ജുവിന്റേയും 41 റൺസ് നേടിയ ദേവ്ദത്തിന്റേയും ഹെയ്റ്റ്‌മെയറുടേയും പ്രകടനമാണ് രാജസ്ഥാന് ഗുണമായത്. യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്. ബോൾട്ടിനൊപ്പം പ്രസിത് കൃഷ്ണയും രാജസ്ഥാന് വേണ്ടി വിക്കറ്റ് വീഴ്‌ത്തി. യോർക്കർ രാജാവ് ലസിത് മലിംഗയാണ് രാജസ്ഥാനെ പരിശീലിപ്പിക്കുന്നതെന്നത് മുംബൈയ്‌ക്ക് വലിയ ക്ഷീണമാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയുടെ താരമായിരുന്നു മലിംഗ.
ഡൽഹി ക്യാപിറ്റൽസിനോട് ആദ്യ മത്സരം തോറ്റ ക്ഷീണം തീർക്കാനാണ് രോഹിത് ഇന്നിറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമാണ് രാജസ്ഥാന്റെ കരുത്ത്. ഒപ്പം സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിക്കുന്നു എന്ന ശക്തമായ ആത്മവിശ്വാസവും ടീമിനുണ്ട്. ആദ്യ മത്സരത്തിൽ പരിക്കേറ്റ സൂര്യകുമാർ യാദവും ഇഷൻ കിഷനും ആരോഗ്യം വീണ്ടെടുത്തതോടെ മുംബൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കൂടും.
മലയാളികൾക്ക് ഇന്ന എന്തൊക്കെയായാലും മികച്ച താരങ്ങളുടെ പോരാട്ടം നേർക്കുനേർ വരുന്നതും ആസ്വദിക്കാം. സഞ്ജുവിനേയും ദേവ്ദത്ത് പടിക്കലിനേയും നേരിടാൻ മലയാളി ബേസിൽ തമ്പി മുംബൈയ്‌ക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ശക്തമായ സാന്നിദ്ധ്യമായി ബേസിൽ മാറിക്കഴിഞ്ഞു.
Comments