ചണ്ഡീഗണ്ഡ്: ഹരിയാന കോൺഗ്രസ് ഹരിയാന ഘടകം മുൻ അദ്ധ്യക്ഷനും പാർലമെന്റംഗവുമായിരുന്ന അശോക് തൻവാർ ആം ആദ്മി പാർട്ടിയിൽ. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു.
യൂത്ത് കോൺഗ്രസ് ഇൻചാർജ്ജ് ആയിരിക്കെ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന അശോക് തൻവാർ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള അസ്വാരാസ്യങ്ങളെ തുടർന്നാണ് 2019 ൽ കോൺഗ്രസ് വിട്ടത്.
തുടർന്ന് 2021 ഫെബ്രുവരിയിൽ അപ്നാ ഭാരത് മോർച്ച എന്ന സ്വന്തം പാർട്ടി രൂപകരിച്ചു. പിന്നീട് 2021 നവംബറിൽ തൃണമൂൽ കോൺഗ്രസിലേക്ക് ചേർന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ സിർസയിൽ നിന്ന് പാർലമെന്റിലെത്തിയിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സത്യസന്ധമായ രാഷ്ട്രീയവും ഉറച്ച ഭരണവുമാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവെയ്ക്കുന്നതെന്നാണ് അശോക് തൻവാറിന്റെ വാദം. അതേസമയം പഞ്ചാബിൽ ഭരണം പിടിച്ച എഎപി ഹരിയാനയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അശോക് തൻവാറിനെപ്പോലുളള നേതാക്കളെ ഒപ്പം കൂട്ടുന്നതെന്നാണ് വിവരം.
Comments