തൃശൂർ : കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അനീഷ് കീഴടങ്ങി. പുലർച്ചെ രണ്ട് മണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ അനീഷിനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂർ കമ്മീഷ്ണർ ഓഫീസിലെത്തിയാണ് അനീഷ് കീഴടങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം അനീഷ് അവരെ വെട്ടിക്കൊല്ലുകയായിരുന്നു. മാതാപിതാക്കൾ അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ തടഞ്ഞുനിർത്തി അനീഷ് വെട്ടി.
അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയിരുന്നു. അച്ഛന്റെ നെഞ്ചിനും കഴുത്തിനും വെട്ടി. കൊലപാതകത്തിന് ശേഷം ഇയാൾ ബൈക്കെടുത്ത് സ്ഥലം വിട്ടു. മാവ് നടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു.
Comments