കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലെത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ കേരളത്തിന് അത്യാവശ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയിൽ എത്തിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ 23-ാം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
ബുള്ളറ്റ് ട്രെയിനെതിരെയുള്ള സിപിഎം സമരം ആവശ്യമായ നഷ്ടപരിഹാരം നൽകാതെ ഭൂമിയേറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്നും യെച്ചൂരി ന്യായീകരിച്ചു. ഹിന്ദുത്വ ശക്തികൾക്കെതിരെ ഇടത് ജനാധിപത്യ ബദൽ സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നത്. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്തുകയും സ്വതന്ത്രശക്തി വ്യാപിപ്പിക്കുകയും ചെയ്യും. പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കും. അതിലൂടെയാണ് പാർട്ടിയുടെ വളർച്ച ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
Comments