റാഞ്ചി: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ റോപ്പ് വേ തകർന്ന സംഭവത്തിൽ മരണം രണ്ടായി. കേബിൾ കാറുകൾ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാർക്കടക്കം 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ 32 പേരെ രക്ഷപ്പെടുത്തി.ഒരു രാത്രി മുഴുവൻ 1,500 അടി ഉയരത്തിൽ തൂങ്ങി നിൽക്കുകയായിരുന്നു ഇവർ.
അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ഇനിയും നിരവധി പേർ റോപ്വേയിലെ ക്യാബിനിൽ കുടുങ്ങിക്കിടക്കുകയാണ്. ഉയരക്കൂടുതലാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. നിലവിൽ വ്യോമ സേനയുടെ രണ്ടു മിഗ് ഹെലികോപ്ടറുകൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തുണ്ട്.
ഭക്ഷണവും വെള്ളവും പോലുമില്ലാതെ ഒരു രാത്രിമുഴുവൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് കുടുങ്ങി കിടന്നത്. ബീഹാർ, ബംഗാൾ ജാർഗണ്ഡ് എന്നിവടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലെ റോപ് വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഈ റോപ്പ്വേയിൽ ആകെ 22 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ്പ്വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു .അപകടം നടന്നതിന് പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Comments