കീവ് : യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായതോടെ യുക്രെയ്‌നിലെ സാധാരണക്കാർക്കെതിരെ പട്ടാളത്തിന്റെ ആക്രമണങ്ങളും വർദ്ധിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുന്ന സംഭവങ്ങളാണ് യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്നും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. 11 കാരനായ ബാലനെ സ്വന്തം അമ്മയുടെ മുന്നിലിട്ട് കൂട്ടപീഡനത്തിന് ഇരയാക്കി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അമ്മയെ കസേരയിൽ കെട്ടിയിട്ടാണ് 11 കാരനെ റഷ്യൻ പട്ടാളക്കാർ പീഡനത്തിന് ഇരയാക്കിയത്. ബുച്ചയിലാണ് അതിക്രൂരമായി സംഭവം നടന്നത്. നേരത്തെയും രാജ്യത്ത് നിന്ന് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് റഷ്യൻ സൈനികർ ചേർന്ന് 14 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന് യുക്രെയ്‌നിലെ മനുഷ്യാവകാശങ്ങൾക്കായുള്ള പാർലമെന്ററി കമ്മീഷണർ അറിയിച്ചിരുന്നു.
മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 1,20,000 ത്തോളം കുട്ടികളെയാണ് യുക്രെയ്‌നിൽ നിന്നും റഷ്യൻ പട്ടാളം തട്ടിക്കൊണ്ട് പോയത്. ഇതിൽ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും റഷ്യയിലേക്ക് കടത്തുകയും ചെയ്‌തെന്നാണ് വിവരം.
റഷ്യൻ പട്ടാളക്കാരൻ ഒരു കുഞ്ഞിനെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ലോകം ഞെട്ടലോടെയാണ് കണ്ടത്. ഈ വീഡിയോ ഇയാൾ മറ്റൊരു സൈനികന് അയച്ച് കൊടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ റഷ്യൻ സൈന്യം പിടികൂടി ജയിലിൽ അടച്ചു. ഇയാളുടെ ഫോണിൽ നിന്നും ഇത്തരത്തിൽ നിരവധി വീഡിയോകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
Comments