ന്യൂഡൽഹി: ജഹാംഗീർപുരിയിലെ അക്രമത്തിന് പിന്നാലെ മേഖലയൊട്ടാകെ പോലീസ് വലയത്തിൽ. ഹനുമൽ ജയന്തി ആഘോഷത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട പ്രദേശത്ത് പോലീസ് ശക്തമായ റെയ്ഡിനായി ഡ്രോണുകളും ഉപയോഗിക്കുകയാണ്.
ഡൽഹി പോലീസ് ജഹാംഗീർപുരിയിലെ ജമാ മസ്ജിദും ഹൗസ്ഖാസ് മേഖലയും ശക്തമായി നിരീക്ഷിക്കുകയാണ്. എല്ലായിടത്തും രാത്രിയിലും പകലും ഡ്രോണുകളുപയോഗിച്ചുള്ള നിരീക്ഷണങ്ങൾ വ്യാപകമാക്കിയിരിക്കുകയാണെന്ന് ഡിസിപി ശ്വേതാ ചൗഹാൻ അറിയിച്ചു.
അക്രമം ഉണ്ടാകുമ്പോൾ തടയുന്നതിനേക്കാൾ ഫലപ്രദമാണ് സമൂഹങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. അതിനായിട്ടാണ് ഇ്പ്പോഴുള്ള യോഗങ്ങളെന്നും ശ്വേതാ ചൗഹാൻ പറഞ്ഞു. ഹനുമൽ ജയന്തി ആഘോഷത്തിന് നേരെ പ്രശ്നമുണ്ടാക്കിയവരിൽ 23 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.
കലാപത്തിന് നേതൃത്വം കൊടുത്ത അൻസാർ, അസ്ലം എന്നിവരെ പോലീസ് കോടതിയിൽ ഹാജരാക്കി. മറ്റ് നാലുപേരെ 14 ദിവസത്തേക്ക് ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു.
Comments