തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച.കേരള സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക.സർവകലാശാല ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്. സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിനു പകരം വിദ്യാർത്ഥിക്ക് ഉത്തരസൂചിക നൽകിയത്. സംഭവത്തിൽ വിസി പരീക്ഷ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിട്ടു.
സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ്. ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക ലഭിച്ചത്.കൊറോണ ബാധിച്ച് പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിയ്ക്ക് ഒറ്റയ്ക്ക് പരീക്ഷ നടത്തുകയായിരുന്നു.
പരീക്ഷ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച ഗുരുതര വീഴ്ച്ചയാണ് സംഭവത്തിന് പിന്നിൽ. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്നും ചേദ്യപ്പേപ്പറിന് പകരം ഉത്തര സൂചിക പ്രിന്റ് ചെയ്ത് നൽകുകയായ്രുന്നു.
രണ്ടാഴ്ച മുൻപ് മൂല്യ നിർണയത്തിനായി മൂല്യനിർണയത്തിനായി പേപ്പർ അദ്ധ്യാപകന്റെ കൈകളിലെത്തിയപ്പോഴാണ് പരീക്ഷാ കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച പുറത്താകുന്നത്. ഉത്തരകടലാസും ഉത്തരസൂചികയും മാത്രം ഉണ്ടായതിനാൽ മൂല്യനിർണയത്തിനായി ചോദ്യപേപ്പർ കൂടി അയച്ചു നൽകാൻ സർവ്വകലാശാല പരീക്ഷാ വിഭാഗത്തോട് മൂല്യ നിർണയത്തിനെത്തിയ അദ്ധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സർവ്വകലാശാലയ്ക്ക് അബദ്ധം മനസിലാകുന്നത്.
Comments