ഒന്നിലേറെ വിവാഹം നടത്താൻ കഴിയില്ല, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ശരീഅത്ത് അവസാനിക്കുന്നത് ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നിലേറെ വിവാഹം നടത്താൻ കഴിയില്ല, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ശരീഅത്ത് അവസാനിക്കുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അനുസരിച്ച് രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്വലാഖ് എന്നിവ പൂർത്തിയായെന്നും ഇനി ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്നും അടുത്തിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് . ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും നിലവിൽ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ പൈലറ്റ് പദ്ധതിയായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് രാജ്യത്തിന് ഏകീകൃത സിവിൽ കോഡ് ആവശ്യമായി വരുന്നത്, എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് . രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യത്യസ്ത സിവിൽ നിയമങ്ങൾ കാരണം, കോടതികളിലും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി പല ഹൈക്കോടതികളും സുപ്രീം കോടതികളും അഭിപ്രായം ഉന്നയിച്ചത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 44-ാം അനുച്ഛേദവും പറയുന്നുണ്ട്.

രാജ്യത്തെ എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമായ നിയമമാണ് ഏകീകൃത സിവിൽ കോഡ്. ഒരാൾ ഏതു മതത്തിലായാലും ജാതിയിലായാലും മതത്തിലായാലും എല്ലാവർക്കും ഒരു നിയമം. ഇന്ത്യൻ പീനൽ കോഡ് (IPC) 1860, ഇന്ത്യൻ എവിഡൻസ് ആക്റ്റ് (IEA) 1872, ഇന്ത്യൻ കോൺട്രാക്ട് ആക്റ്റ് (ICA) 1872, സ്പെസിഫിക് റിലീഫ് ആക്ട് 1877 മുതലായവയിലൂടെ എല്ലാ സമുദായങ്ങൾക്കും ബാധകമായ ക്രിമിനൽ, റവന്യൂ സംബന്ധമായ നിയമങ്ങൾ ബ്രിട്ടീഷുകാർ ഉണ്ടാക്കി. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്ത്, ദത്തെടുക്കൽ മുതലായവ അവരുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മതവിഭാഗങ്ങൾക്ക് വിട്ടുകൊടുത്തു.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഹിന്ദുക്കളുടെ വ്യക്തിനിയമം നിർത്തലാക്കിയെങ്കിലും മുസ്ലീങ്ങളുടെ നിയമം അതേപടി നിലനിർത്തി. ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടർച്ച നിയമം 1956, ഹിന്ദു മൈനേഴ്‌സ് ആൻഡ് ഗാർഡിയൻസ് ആക്റ്റ് 1956, ഹിന്ദു അഡോപ്‌ഷൻ ആൻഡ് മെയിന്റനൻസ് ആക്റ്റ് 1956 എന്നിവ ഹിന്ദു കോഡ് ബില്ലിലൂടെ നടപ്പാക്കി. ഈ നിയമങ്ങൾ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ഒരുപോലെ ബാധകമാണ്.

മുസ്ലീങ്ങളുടെ നിയമം നിയന്ത്രിക്കുന്നത് ശരിയത്ത് പ്രകാരമാണ് . മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, സ്വത്തവകാശം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ മുസ്ലീങ്ങളുടെ ഈ നിയമങ്ങൾ മാറും.

ഖുർആനിനെയും ഹദീസിനെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇസ്ലാമിക പുസ്തകമാണ് മുസ്ലീം വ്യക്തി നിയമം, ശരിയ നിയമം എന്നും ഇത് അറിയപ്പെടുന്നു. ഖുർആനിൽ നാല് വിവാഹങ്ങൾ മുസ്ലീങ്ങൾക്ക് സാധുതയുള്ളതായാണ് കണക്കാക്കുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾ നാല് വിവാഹങ്ങൾ സാധുവായി കണക്കാക്കുന്നു. അതേസമയം, സാധാരണ ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് ഒരാളെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ. പ്രത്യേക സാഹചര്യങ്ങളിൽ രണ്ടാം വിവാഹം അനുവദിക്കാം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ഇത്തരം നാലു വിവാഹങ്ങൾ അനുവദിക്കുന്ന രീതിയടക്കം അവസാനിക്കും.

2019ൽ കേന്ദ്രത്തിലെ മോദി സർക്കാർ മുത്വലാഖ് നിർത്തലാക്കി. ഗാർഹിക പീഡനമുൾപ്പെടെ പല കേസുകളിലും മുസ്ലീങ്ങൾ സിവിൽ നിയമ പരിധിയിൽ വരുന്നില്ലായിരുന്നു . ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനത്തിനു ശേഷം ജീവനാംശത്തിനും നൽകാനുള്ള തീരുമാനം കോടതി നൽകിയത്. ഏകീകൃത സിവിൽ കോഡ് ബാധകമാക്കിയാൽ, മൊത്തത്തിൽ ഒരു നിശ്ചിത തുകയോ ന്യായമായ പ്രതിമാസ ജീവനാംശമോ നൽകേണ്ടിവരും.

ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിച്ച്, പൂർവ്വിക സ്വത്തിൽ പുരുഷൻമാർക്കുള്ളതുപോലെ സ്ത്രീകൾക്കും തുല്യ അവകാശമുണ്ട്. ഒരു സ്ത്രീ തന്റെ പൂർവ്വിക സ്വത്തിൽ അവകാശവാദമുന്നയിച്ചാൽ, അവൾക്ക് തുല്യമായ വിഹിതം നൽകേണ്ടിവരും. ശരിയത്ത് നിയമം ഇതിനു വിപരീതമാണ്. എന്നാൽ ഏകീകൃത സിവിൽ കോഡ് വന്നാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകേണ്ടിവരും. മുസ്ലീങ്ങൾ ദത്തെടുക്കുന്ന കുട്ടികളും സ്വത്തിന്റെ അവകാശികളായിരിക്കും

1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ദത്തെടുക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ ഒരു സാധാരണ മകനെപ്പോലെ ദത്തുപുത്രനും അവകാശമുണ്ട്. എന്നിരുന്നാലും, മുസ്ലീം ശരിയത്ത് നിയമപ്രകാരം ഇത് അങ്ങനെയല്ല. ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ഇസ്ലാമിൽ സ്വത്തവകാശമില്ല.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ ഈ ശരീഅത്ത് കോടതികൾക്ക് ഒരു വിലയും ഉണ്ടാകില്ല, അവ പൂർണമായും നിരോധിക്കപ്പെടും. മറ്റ് സമുദായങ്ങളെപ്പോലെ, മുസ്‌ലിംകളുടെ ക്രിമിനൽ, സിവിൽ കേസുകളിലെ ഓരോ തീരുമാനവും കോടതികളുടെ അധികാരപരിധിയിലായിരിക്കും.

Tags: unifrom civil code
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies