ന്യൂഡൽഹി: കശ്മീരിൽ നിന്നും പിടിക്കപ്പെടുന്ന ആയുധങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവയുടെ എണ്ണം കൂടുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണുന്നുവെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവാനേ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുംമുന്നേ ഇന്ത്യ മുന്നറിയിപ്പു നൽകിയ അതേ കാര്യങ്ങളാണ് ഭീകരതയുടെ കാര്യത്തിൽ സംഭവിക്കുന്നതെന്നാണ് നരവാനേ വ്യക്തമാക്കുന്നത്.
‘ മുൻപ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച കാലഘട്ടത്തിൽ ജമ്മുകശ്മീരിൽ നിന്നും അഫ്ഗാൻ ഭീകരരെ പിടിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. 2000ൽ സംഭവിച്ചതുപോലെ ഈ കാഘട്ടത്തിലും അഫ്ഗാൻ ബന്ധമുള്ളവർ കശ്മീരിലേക്ക് എത്തുന്നത് കാണുന്നില്ല പകരം ആയുധങ്ങൾ കണ്ടെത്തുന്നത് പതിവായിരിക്കുന്നു.’ ജനറൽ നരവാനേ പറഞ്ഞു.
കശ്മീർ മേഖലയിൽ ഭീകരരുടെ കയ്യിൽ നിന്നും കണ്ടെത്തുന്ന ആയുധങ്ങളുടെ എണ്ണത്തിൽ തീർച്ചയായും വർദ്ധനയുണ്ട്. മാത്രമല്ല അത്യാധുനിക ഉപകരണങ്ങൾ ഭീകരരുടെ കയ്യിലെത്തിയത് അഫ്ഗാനിൽ നിന്നാണെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്നും നരവാനേ തെളിവ് നിരത്തി. രാത്രിയിലും ഉപയോഗിക്കാവുന്ന ക്യാമറകളും ദൂരദർശിനികളും ഭീകരരുടെ കൈവശമുണ്ടെന്നത് സുരക്ഷാ വിഭാഗത്തിന് ഭീഷണിതന്നെയാണെന്നും നരവാനേ വ്യക്തമാക്കി.
ആഗോളതലത്തിലെ യുദ്ധരംഗത്തെ മാറ്റങ്ങളും ചേരിതിരിവും ഇന്ത്യ ജാഗ്രതയോടെ തന്നെയാണ് കാണുന്നതെന്നും യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണം യുദ്ധതന്ത്ര ത്തിൽ ആഗോളതലത്തിൽ വലിയ മാറ്റം ഉണ്ടാക്കിക്കഴിഞ്ഞെന്നും നരവാനേ സൂചിപ്പിച്ചു.
Comments