ഇന്ത്യയിൽ ഇല്ലാത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നതാര്. എന്തിനും ഏതിനും കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാനങ്ങൾ നൽകേണ്ട തുകയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് . ഇതാണ് സത്യം. ഒപ്പം കൽക്കരി ഇല്ലാത്തതിനാൽ റെയിൽവേ തീവണ്ടികൾ റദ്ദാക്കി എന്നതാണ് മറ്റൊരു നുണപ്രചാരണം. അവശ്യ സേവനമല്ലാത്ത തീവണ്ടികൾ ഒഴിവാക്കി അതേ പാതയിൽ കൽക്കരിക്കായി ചരക്കു തീവണ്ടികളാണ് ഓടിക്കുകയാണ് എന്ന സത്യവും പുറത്തുവരികയാണ്.
എന്താണ് ഇന്ത്യയുടെ കൽക്കരി ഖനികളുടെ പ്രത്യേകത. ഇന്ത്യയിൽ നിലവിൽ കോൾ ഇന്ത്യക്ക് മാത്രം 82 ഖനന കേന്ദ്രങ്ങളാണുള്ളത്. ഇത് എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. ഇത് കൂടാതെ 15 സ്വകാര്യ കമ്പനികളും ഈ രംഗത്തുണ്ട്. ഇന്ത്യയുടെ 2019-20 വർഷത്തിലെ ഉൽപ്പാദനം 730.87 ടൺ കൽക്കരിയാണ്. 2020-21ൽ 716.08 ടൺ ആണ്. ഉൽപ്പാദനം ആവശ്യം അനുസരിച്ച് മാത്രം എന്നത് ആഗോള പരിസ്ഥിതി സംരക്ഷണം കണക്കിലെടു ത്തുമാത്രമാണ്. 800 ടണ്ണിലേക്ക് ഉൽപ്പാദനം എത്തിക്കാൻ വിഷമമില്ലെന്ന് കോൾ ഇന്ത്യാ ലിമിറ്റഡ് ഉറപ്പുനൽകുന്നു. ഏപ്രിൽ 2022ൽ ഉൽപ്പാദനം 27.2 ശതമാനം വർദ്ധിച്ചെന്നാണ് കണക്ക്. സംസ്ഥാനങ്ങളിലേയ്‌ക്ക് കയറ്റിവിടുന്നതും 5.8 ശതമാനം വർദ്ധനയാണുള്ളത്.
നിലവിൽ 56.7 മെട്രിക് ടൺ ആണ് ശേഖരത്തിലുള്ളത്. അതായത് വരുന്ന 10 ദിവസത്തേക്ക് ഉൽപ്പാദനം നടന്നില്ലെങ്കിലും രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്കാവശ്യമായ ശേഖരമു ണ്ടെന്ന് അർത്ഥം. ഇത് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ശേഖരം മാത്രമാണ്. ഈ മേഖലയിലെ സ്വകാര്യ സംരംഭകരുടേയും വിവിധ തുറമുഖങ്ങളിലും ചരക്കു തീവണ്ടികളിലുമായി 20 മെട്രിക് ടണ്ണിന് മുകളിൽ കൽക്കരിയും തയ്യാറായി നിൽക്കുകയാണ്. ആവശ്യത്തിന് അനുസരിച്ച് മാത്രം ഖനനം എന്ന നയമാണ് ഭാരതത്തിന്റേത്. ട്രെയിൻ ഗതാഗതത്തിൽ 640 എണ്ണം നിർത്തലാക്കിയത് വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് കൽക്കരി എത്തിക്കാനായി ചരക്ക് തീവണ്ടികളുടെ സമയം ക്രമീകരിക്കാനാണെന്ന വസ്തുതയും ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുമുണ്ട്.
നിലവിലെ കാലാവസ്ഥാ വ്യതിയാനവും ഉത്തരഭാരതത്തിലെ കനത്ത ചൂടുമാണ് വൈദ്യുത ഉപഭോഗം കാര്യമായി കൂട്ടിയത് എന്നത് വസ്തുതയാണ്. എന്നാൽ പ്രതിസന്ധി രൂക്ഷമാകാ തിരിക്കാൻ കേന്ദ്രസർക്കാർ എടുക്കുന്ന മുൻകരുതലുകൾ കൽക്കരി കുറവുള്ളത് കൊണ്ടല്ല. ആവശ്യത്തിന് മാത്രം പ്രകൃതി വിഭവത്തെ എടുക്കുക എന്ന നയം സ്വീകരിക്കാനാണ്. വൻകിട മേഖലകളിൽ പോലും ഇത്തരം പാരമ്പരാഗത ഊർജ്ജത്തിന് ബദലായി സൗരോർജ്ജ ത്തിലേക്കും കാറ്റിനെ ആശ്രയിച്ചും നീങ്ങാൻ പരിശ്രമിക്കുന്നത് ആരോപണം ഉന്നയിക്കു ന്നവർ മറച്ചുവയ്‌ക്കുകയാണ്.
സംസ്ഥാന സർക്കാറുകൾ കൽക്കരി കുടിശിക അടയ്‌ക്കാതെ രാഷ്‌ട്രീയ തന്ത്രം പയറ്റുമ്പോൾ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്ന വിപുലമായ തയ്യാറെടുപ്പുകൾ ആരും പുറത്തു പറയുന്നില്ല. പ്രതിസന്ധി പെരുപ്പിച്ച് കാട്ടി അനാവശ്യ പവർകട്ടുകളിലേക്ക് നീക്കുന്ന ഊർജ്ജ രാഷ്‌ട്രീയ സമ്മർദ്ദ തന്ത്രം വിലപ്പോവില്ലെന്ന് തെളിയുകയാണ്.















