ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേൽ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു. മന്ത്രി മാപ്പു പറയണമെന്നും ഇസ്രായേൽ ഔദ്യോഗികമായി ആവശ്യപ്പെട്ടു.

ഇറ്റാലിയൻ ടി വി പരിപാടിയായ സോന ബിയാൻകയിൽ സംസാരിക്കുമ്പോഴാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിവാദ പ്രസ്താവന നടത്തിയത്. ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായേക്കാം. ഹിറ്റ്ലറിനും ജൂത രക്തമായിരുന്നു. സെലൻസ്‌കി ജൂതനാണെന്നതിൽ വലിയ കാര്യമൊന്നുമില്ല. ഏറ്റവും വലിയ ജൂതവിരുദ്ധർ ജൂതവിഭാഗക്കാർ തന്നെയാണ് എന്നാണ് ബോധമുള്ള ജൂതൻമാർ പറയുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

പാതി ജൂതനായ സെലൻസ്‌കി യുക്രെയ്‌നെ നാസിവൽകരിച്ചതിന് എതിരായ ഇടപെടലാണ് തങ്ങൾ നടത്തുന്നതെന്നാണ് യുദ്ധം സംബന്ധിച്ച് റഷ്യ നൽകുന്ന ന്യായീകരണം. ജൂത ബന്ധമുള്ള സെലൻസ്‌കി എങ്ങനെയാണ് നാസി ആവുന്നതെന്ന മറുചോദ്യമാണ് യുക്രെയ്ൻ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിറ്റ്ലർ ജൂതവംശജനാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി വിശദീകരിച്ചത്.

ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ജൂത വിഭാഗക്കാരെ കുറ്റക്കാരാക്കാനാണ് ഇത്തരം നുണകൾ വിളിച്ചുപറയുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ജൂതവിഭാഗക്കാരെ അടിച്ചമർത്തിയവരെ വിശുദ്ധരാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂതന്മാർക്കെതിരായ വംശീയതയുടെ ഏറ്റവും താഴ്ന്ന തലം ജൂതന്മാരെ തന്നെ യഹൂദ വിരുദ്ധത ആരോപിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോളോകാസ്റ്റ് ചരിത്രത്തെ വളച്ചൊടിച്ച് ഇരകളെ വേട്ടക്കാരായി മുദ്രകുത്തുകയാണ് റഷ്യൻ മന്ത്രി ചെയ്തതെന്നും ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി സയിർ ലാപിദ് വിമർശിച്ചു.

അതേസമയം റഷ്യൻ മന്ത്രിയുടെ ഈ പ്രസ്താവന റഷ്യ-ഇസ്രായേൽ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.യുക്രെയ്‌ന് മേലുള്ള അധിനിവേശത്തിനെതിരെ നിലപാട് എടുക്കാതെ പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നു. എന്നാൽ ജൂതന്മാരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ റഷ്യയോട് മാപ്പ് പറയണമെന്ന് ഇസ്രായേൽ നേരിട്ട് ആവശ്യപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

Tags: israelmianapologyAdolf HitlerSergei LavrovNaftali Bennett
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies