കൊച്ചി :ഹോട്ടലിലെത്തിയ അതിഥിയെ മർദ്ദിച്ചെന്ന പരാതിയിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കൊപ്പം രണ്ട് ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ പോലീസ് പിടികൂടി. ചേർത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഫയാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ 4 ന് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫയാസ്. പാർട്ടിക്ക് നൃത്തം ചെയ്യുന്നതിനിടെ ഫയാസിനോട് ഡാൻസ് കളിക്കരുതെന്ന് റോയ് വയലാറ്റും സംഘവും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ വേണമെന്ന് ഫയാസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തർക്കം നടന്നത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഫയാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നമ്പർ 18 ഹോട്ടിൽ പീഡനക്കേസിലെ പ്രതിയാണ് റോയ് വയലാറ്റ്. അത് കൂടാതെ കൊച്ചിയിൽ മോഡലുകളുടെ അപകടമരണത്തിലും ഇയാൾക്കെതിരെ കേസുണ്ട്.
Comments