ലക്‌നൗ: ഉത്തർപ്രദേശിൽ മഹാദേവ വിഗ്രഹത്തിന് നേരെ ആക്രമണം. വിഗ്രഹം പിഴുത് അഴുക്കുചാലിൽ എറിഞ്ഞു. ഝാൻസിയിലെ സിപ്രി ബസാർ പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
നഗരത്തിലെ റോഡിന് സമീപത്തെ ആലിന് ചുവട്ടിലായി സ്ഥാപിച്ചിരുന്ന വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നിത്യവും നിരവധി പേരാണ് ഇവിടെ പ്രാർത്ഥനയ്‌ക്കായി എത്തുക. രാവിലെ പ്രാർത്ഥിക്കാൻ എത്തിയവരാണ് വിഗ്രഹം കാണാനില്ലെന്ന് ആദ്യം അറിഞ്ഞത്. ഉടനെ ഹിന്ദു സംഘടനാ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വിഗ്രഹം അഴുക്കു ചാലിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.
സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി റോഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
Comments