കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്.
17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ബോംബ് കുട്ടിക്ക് നൽകിയത്. പഴന്തുണികൾ ശേഖരിക്കുന്ന തൊഴിലാണ് മുത്തച്ഛനുള്ളത്. ഇതിനിടെയാണ് രഹാര പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ഇയാൾക്ക് ടിഫിൻ ബോക്‌സ് ലഭിച്ചത്. ബോംബാണെന്ന് അറിയാതെ കൊച്ചുമകന് നൽകിയ ബോക്‌സ് തുറന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ അബ്ദുൾ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലേക്ക് കൊണ്ടുവന്നായിരുന്നു സഹിലിന് ബോക്‌സ് നൽകിയത്. തുറന്ന് നോക്കാൻ ആവശ്യപ്പെട്ടത് മുത്തച്ഛനായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments