കോഴിക്കോട് : നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദ് റിമാൻഡിൽ. ഈ മാസം 28 വരെയാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഇന്നലെയാണ് സജ്ജാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്‌ക്കും ശേഷമാണ് സജ്ജാദിനെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത സജ്ജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് സജ്ജാദിനെതിരെ ചുമത്തിയിരിക്കുന്നത്.
സജ്ജാദിന്റെ ക്രൂര പീഡനം സഹിക്കാതെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഷഹനയെ മർദ്ദിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സജ്ജാദ് സമ്മതിച്ചിട്ടുണ്ട്. മാരകമായ ലഹരിയ്‌ക്ക് അടിമയാണ് സജ്ജാദ് എന്നാണ് പോലീസ് പറയുന്നത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്.
Comments